തിരുവനന്തപുരം: സംസ്ഥാനത്ത് ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താൻ എല്ലാ നടപടിയും സ്വീകരിച്ചുവെന്ന്
മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നാല് ദിവസത്തേക്കുള്ള ഓക്സിജൻ ആവശ്യത്തിന് കരുതലുണ്ട്.
സംസ്ഥാനത്ത് ഇപ്പോൾ പരിഭ്രാന്തിയുടെ അവസ്ഥയില്ല. ഓക്സിജൻ ലഭ്യത വർധിപ്പിക്കാൻ
നടപടി സ്വീകരിക്കുന്നുണ്ട്. പലരും ഓക്സിജൻ കൂടുതൽ വേണമെന്ന് ആവശ്യപ്പെടും. അത് മെറിറ്റ്
അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു
എന്നാൽ, ചില ആശുപത്രികൾ സംവിധാനവുമായി ബന്ധപ്പെടാതെ നിൽക്കുന്നുണ്ട്. അവർ പെട്ടെന്നാണ്
ആവശ്യം പറയുന്നത്. ഇനിയും ഓക്സിജൻ വലിയ അളവിൽ വേണ്ടി വരുമെന്നും ഇതിനുള്ള നടപടി
എടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.ചില ആശുപത്രികൾ ഓക്സിജൻ ആവശ്യമെന്ന് പറയുന്നത് രോഗികളുടെ വർധനവുണ്ടാവുമ്പോൾ സ്റ്റോക്ക് ചെയ്യാനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക