കൊവിഡ് മുക്തരായവരില്‍ മ്യൂക്കോമൈക്കോസിസ് (ബ്ലാക്ക് ഫംഗസ്) അണുബാധ വര്‍ധിക്കുന്നതായാണ് സമീപകാല റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ പരിശോധന, രോഗനിര്‍ണയം, ചികിത്സ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
പരിചരണം ലഭിച്ചില്ലെങ്കില്‍ മാരകമാകാമെന്നതാണ് ഇതിന്റെ പ്രത്യേകത. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ദുർബലമാകുമ്പോൾ ഫംഗസ് മനുഷ്യ ശരീരത്തെ ഗുരുതരമായി ബാധിക്കും. വായുവിലൂടെ ഇത് ശ്വാസകോശത്തെയും സൈനസുകളെയും ബാധിക്കും.
ലക്ഷണങ്ങള്‍
- കണ്ണുകള്‍ക്കും/മൂക്കുകള്‍ക്കും ചുറ്റും വേദനയും ചുവപ്പും
- പനി
- തലവേദന
- ചുമ
- ശ്വാസം മുട്ടല്‍
- രക്തം ഛര്‍ദ്ദിക്കുന്നത്
- മാനസിക നിലയിലെ മാറ്റം
കാരണങ്ങള്‍
- അനിയന്ത്രിതമായ പ്രമേഹം
- സ്റ്റിറോയിഡുകളുടെ ഉപയോഗം
- ഏറെ നാളായുള്ള തീവ്രപരിചരണവിഭാഗത്തിലെ ചികിത്സ
- പോസ്റ്റ് ട്രാന്‍സ്പ്ലാന്റ്/ഹൃദ്രോഗം ഉള്ളവരില്‍
- വോറികോനാസോള് തെറാപ്പി
ചെയ്യേണ്ടത്
- ഹൈപ്പര്‍ ഗ്ലൈസീമിയ നിയന്ത്രിക്കുക
- കൊവിഡ് മുക്തരായവരും പ്രമേഹരോഗികളും രക്തത്തിലെ ഗ്ലൂക്കോസ് ലെവല്‍ നിരീക്ഷിക്കുക
- സ്റ്റിറോയിഡിന്റെ അമിത ഉപയോഗം ഒഴിവാക്കുക
- ഓക്സിജന്‍ തെറാപ്പി സമയത്ത് ഹ്യുമിഡിഫയറുകള്‍ക്കായി ശുദ്ധവും അണുവിമുക്തവുമായ വെള്ളം ഉപയോഗിക്കുക
- ആന്റിബയോട്ടിക്കുകള്‍/ആന്റിഫംഗലുകള്‍ മിതമായി മാത്രം ഉപയോഗിക്കുക
ശ്രദ്ധിക്കേണ്ടത്
- രോഗലക്ഷണങ്ങള്‍ അവഗണിക്കാതിരിക്കുക
- മേല്പറഞ്ഞ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മ്യൂക്കോമൈക്കോസിസ് ആകുമെന്ന മുന്‍ധാരണ അരുത്. വിദഗ്ധ ചികിത്സയിലൂടെ മാത്രം രോഗം നിര്‍ണയിക്കുക.
- ചികിത്സ ആരംഭിക്കാന്‍ വൈകരുത്
പ്രതിരോധ മാര്‍ഗങ്ങള്‍
- പൊടിപടലമുള്ള സ്ഥലങ്ങളില്‍ മാസ്കുകള്‍ ഉപയോഗിക്കുക
- മണ്ണുമായുള്ള ഇടപഴകല്‍, വളം കൈകാര്യം ചെയ്യുമ്പോള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ചെരിപ്പുകള്‍, നീളമുള്ള ട്രൗസറുകള്‍, നീളന്‍ സ്ലീവ് ഷര്‍ട്ടുകള്‍, കയ്യുറകള്‍ എന്നിവ ധരിക്കുക
- വ്യക്തിശുചിത്വം പാലിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക