നടി ബീന ആന്റണി കോവിഡ് പോസിറ്റീവ് ആയി ആശുപത്രിയിൽ ചികിത്സയിൽ. ഭർത്താവും നടനുമായ മനോജ് കുമാർ ആണ് ഇക്കാര്യം വിഡിയോ സന്ദേശത്തിലൂടെ പ്രേക്ഷകർക്കായി വെളിപ്പെടുത്തിയത്.
ഗുരുതരമായ അവസ്ഥയിലൂടെയാണ് ബീന കടന്നുപോയതെന്നും ഡോക്ടർമാരുടെ സഹായത്തോടെയും ഈശ്വരന്റെ അനുഗ്രഹത്താലുമാണ് രക്ഷപ്പെട്ടതെന്നും മനോജ് പറയുന്നു.
മനോജ് കുമാറിന്റെ വാക്കുകൾ:
ജീവിതത്തിൽ തീച്ചൂളയുടെ അകത്തുകൂടി പോകുന്നഅവസ്ഥയിലാണ് ഞാൻ. നാല് ദിവസം എന്റെ അവസ്ഥഅങ്ങനെയായിരുന്നു. ലോക്ഡൗൺ തുടങ്ങും മുമ്പ് ഒരു ഷൂട്ടിനു പങ്കെടുക്കാൻ പോയപ്പോൾ അവിടെയൊരാൾക്ക്കോവിഡ് പോസിറ്റീവായിരുന്നു. അതിനുശേഷമാണ് ബീനയ്ക്കും പോസിറ്റീവായത്. തൊണ്ടവേദനയും, ശരീരവേദനയുമായിട്ടായിരുന്നു തുടക്കം. അപ്പോൾ തന്നെ ബീന റൂം ക്വാറന്റീനിലേയ്ക്ക് മാറിയിരുന്നു.അതിനുശേഷമാണ് പരിശോധിച്ചത്, അതോടെയാണ് പോസിറ്റീവാണെന്നറിഞ്ഞത്.
സഹോദരിക്കും കുട്ടിക്കും കുറച്ചുദിവസം മുമ്പ് പോസിറ്റീവായിരുന്നു, അവർ റൂം ക്വാറന്റൈനിൽ ഇരുന്ന് രോഗം മാറിയിരുന്നു. ബീനയും അതുപോലെ റൂം ക്വാറന്റീനിൽ ഇരുന്ന് മാറുമെന്ന് കരുതി. പക്ഷേ
ഓക്സിമീറ്റര് വച്ച് നോക്കിയപ്പോള് ഓക്സിജൻ കുറയുന്നതായി തോന്നി, ചുമയും ക്ഷീണവുമുണ്ടായിരുന്നു.പക്ഷേ ആശുപത്രിയിൽ പോകാൻ ബീനയ്ക്ക് പേടിയായിരുന്നു. േപടിയുള്ള അവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചാൽ അവള് മാനസികമായും തകരും എന്ന് അറിയാമായിരുന്നു. അതുകൊണ്ട് ഡോക്ടർമാരെ ഫോൺവിളിച്ച് ചികിത്സ തുടർന്നു.
എന്നാൽ ദിവസം കഴിയുന്തോറും അവളുടെ ആരോഗ്യം കുറഞ്ഞുവരുന്നതായി തോന്നി. ഇനിയും വച്ചുകൊണ്ടിരുന്നാൽ ആപത്താകുമെന്ന് ഞാൻ പറഞ്ഞു. ഇതു പറഞ്ഞതോടെ അവൾ
കരച്ചിലായി. എന്തുചെയ്യാനാകും. പോയല്ലേ പറ്റൂ. അങ്ങനെ സ്നേഹപൂർവം ശാസിച്ച് നിർബന്ധിച്ചാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുറത്ത് ധൈര്യം കാണിച്ചാണ് ഞാൻ അവളെ ആശുപത്രിയിലേയ്ക്ക് അയയ്ക്കുന്നത്. എറണാകുളം മെഡിക്കൽ സെൻട്രലിലാണ് അഡ്മിറ്റ് ചെയ്തത്.
ആന്റിജെൻ ടെസ്റ്റ് നെഗറ്റിവ് ആയിരുന്നു. പക്ഷേ അതിനു മുമ്പേ തന്നെ കോവിഡ് ചികിത്സ തുടങ്ങി.പിറ്റേദിവസം ആർടിപിസിആറിൽ കോവിഡ് പോസിറ്റിവ് ആയിരുന്നു. ഭാഗ്യത്തിന് അവിടെയൊരു റൂം
കിട്ടി. നെഞ്ചിന്റെ രണ്ടുവശത്തും ന്യുമോണിയ തുടങ്ങിയതായി കണ്ടെത്തി. പേടിക്കേണ്ടസാഹചര്യമില്ലെന്ന് ഡോക്ടർ പറഞ്ഞു. ഓരോ ദിവസവും ന്യുമോണിയ കൂടി വരുന്നതായി ഇവർ പറയുന്നു.
ഇതൊക്കെ ഞാൻ ആരോടും പറഞ്ഞില്ല, ഇതിനിടെ ബീന വിളിക്കും. അവളോട് എന്തെങ്കിലും പറയാൻപറ്റുമോ? ഇവർ എന്നെ വലിയ മഹാരോഗിയെപ്പോലെ കാണുന്നുവെന്നൊക്കെ എന്നോടു പറഞ്ഞു. അപ്പോഴും ഞാൻഒന്നും അവളോടു പറഞ്ഞില്ല.
പക്ഷേ അവൾ ആശുപത്രിയിൽ അവരോടും ദേഷ്യപ്പെടാൻ തുടങ്ങിയതോടെ സത്യം ഞാൻ പറഞ്ഞു. ചെറിയ ന്യുമോണിയ ഉണ്ട്. അതിന് നല്ല ചികിത്സ വേണമെന്നു പറഞ്ഞു. അതെന്താ എന്നോടു നേരത്തെ പറയാഞ്ഞത്എന്ന് അവള് എന്നോടു ചോദിച്ചു. ചെകുത്താനും കടലിലും നിൽക്കുന്ന മാനസിക അവസ്ഥയിലായിരുന്നു ഞാൻ.പിന്നീട് ഇതൊക്കെ പറഞ്ഞ് അവളെ മനസിലാക്കി.
ഞാൻ കരയുന്നത് ഈശ്വരന്റെ മുന്നിൽ ഇരുന്നാണ്. എന്റെ അമ്മയും അച്ഛനുമൊക്കെ അവളുടെ കാര്യം ചോദിച്ച്എല്ലാ ദിവസവും വിളിക്കും. ഒരു കുഴപ്പവുമില്ലെന്ന് ഞാൻ പറയും. സത്യം പറഞ്ഞാൽ കരഞ്ഞുകൊണ്ടാണ്ഞാനത് പറയുന്നത്. അവൾ തിരിച്ചുവരും. നമുക്ക് അവളെ കിട്ടും. ആരോടും പറയാതെ ആരെയുംഅറിയിക്കാതെ അവളെ ആശ്വസിപ്പിച്ചാണ് ഞാൻ കഴിഞ്ഞ ദിവസങ്ങളിൽ കഴിഞ്ഞത്. ഈശ്വരനാണ് എനിക്ക്ശക്തി നൽകിയത്. അല്ലെങ്കിൽ ഹൃദയാഘാതം വന്ന് മരിച്ചുപോയേനെ.
പിന്നീട് ആശുപത്രിയിൽ നിന്നും വിളിച്ചു പറഞ്ഞു, ‘ന്യുമോണിയ കുറയാത്ത സാഹചര്യമാണ്. ഇവിടെഐസിയു ഫുൾ ആയി ഇരിക്കുവാണ്. വേറെ ആശുപത്രിയിലും ഐസിയു ഉണ്ടോ എന്ന് ഒന്ന്നോക്കണേ’.. .ഇതുകേട്ടതും എന്റെ കയ്യും കാലും വിറച്ചു. എന്തുചെയ്യണമെന്ന് അറിയില്ല, പല ആശുപത്രികളിലും വിളിച്ചുചോദിച്ചു, അവിടെയൊന്നുമില്ല. ഈ വിവരം ബീനയെ ചികിത്സിക്കുന്ന ഡോക്ടറെ വിളിച്ചു പറഞ്ഞു. പേടിക്കേണ്ടെന്നും ഐസിയുവിന്റെ ആവശ്യം വരില്ലെന്നും എന്നെ ആശ്വസിപ്പിച്ചു.
അങ്ങനെ അടുത്ത ദിവസങ്ങളിൽ ബീനയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ഈശ്വരന്റെ അനുഗ്രഹം കൊണ്ടാണ് രക്ഷപ്പെട്ടത്. ഈ ഡോക്ടർമാരുടെ അടുത്ത് അവളെഎത്തിച്ചത്ഈശ്വരനാണ്.
ഇടവേള ബാബു പറഞ്ഞ് മമ്മൂക്കയും ലാലേട്ടനും ഈ വിവരങ്ങളൊക്ക അറിഞ്ഞിരുന്നു. ‘അമ്മ’ ഇൻഷുറൻസുമായിബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കാൻ ഇടവേള ബാബുവിനെ വിളിച്ചിരുന്നു. അങ്ങനെയാണ് അവരൊക്കെഇക്കാര്യങ്ങൾ അറിഞ്ഞത്. ലാലേട്ടൻ വോയ്സ് മെസേജ് അയച്ചിരുന്നു. മമ്മൂക്ക് എല്ലാ ദിവസവും തന്നെബീനയുടെ വിവരം തിരക്കുന്നുണ്ടായിരുന്നു. ബീന സജീവമായ നടിയൊന്നുമല്ല, എന്നിട്ടും ആ
മഹാനടന്മാര് ഞങ്ങളെ ഓർത്തു. അതൊക്കെ ഞങ്ങൾ ശക്തി നൽകി. സീമ ചേച്ചി വിളിച്ചിരുന്നു. അവളെയും വിളിച്ചു.
നിങ്ങൾ ഇതിനെ നിസാരമായി കാണരുത്. ഞാൻ അനുഭവിച്ചത് മറ്റുള്ളവർക്ക് വരാതിരിക്കാനാണ് ഇത്രയും ഞാൻ പറഞ്ഞത്. എന്റെ ഭാര്യയെ ഒന്ന് തൊട്ട് ആശ്വസിപ്പിക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു.ഒന്ന് ആലോചിച്ചു നോക്കൂ. എല്ലാവരും സുരക്ഷിതരായി ഇരിക്കൂ.’
പ്രതികരിക്കാൻ ഇവിടെ എഴുതുക