രാജ്യത്ത് കോവിഡ് വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ രാജ്യത്തിന് കൈത്താങ്ങായി നിരവധി രാജ്യങ്ങളും കമ്പനികളുമാണ് മുന്നോട്ട് വന്നിരിക്കുന്നത്. ഇപ്പോഴിതാ കൈത്താങ്ങായി ട്വിറ്ററും രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ട്വിറ്റര്‍ 110 കോടി രൂപ നല്‍കും എന്നാണ് അറിയിച്ചിരിക്കുന്നത്. നേരത്തെയും വിവിധ കമ്പനികൾ സഹായവുമായി എത്തിയിരുന്നു. കെയറിന് 10 മില്യണ്‍ ഡോളറും മറ്റ് രണ്ട് എന്‍. ജി.ഒ സംഘടനകള്‍ക്കുമായി 2.5 മില്യണ്‍ ഡോളര്‍ വീതമാവും ട്വിറ്റര്‍ നല്‍കുക.
കൊവിഡ് ചികിത്സ: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ആശുപത്രി പൂര്‍ണമായും ഏറ്റെടുത്തു
അതായത്, കെയര്‍, എയ്ഡ് ഇന്ത്യ, സേവ ഇന്റര്‍നാഷണല്‍ എന്നീ മൂന്ന് എന്‍. ജി.ഒകള്‍ക്കായിരിക്കും ട്വിറ്റര്‍ പണം കൈമാറുക. കോവിഡ് കെയര്‍ സെന്ററുകള്‍ നിര്‍മിക്കാനും ഓക്സിജന്‍ എത്തിക്കാനും മുന്‍നിര പോരാളികള്‍ക്ക് പി പി ഇ കിറ്റ് ഉള്‍പെടെയുള്ള അവശ്യ വസ്തുക്കള്‍ വാങ്ങാനും ട്വിറ്റര്‍ നല്കുന്ന പണം വിനിയോഗിക്കും. മുൻനിര കമ്പനികളുൾപ്പെടെ നേരത്തെ സഹായം നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക