പാരസൈറ്റുകൾ മൂലം ഉണ്ടാകുന്ന അണുബാധയ്ക്ക് ഉപയോഗിക്കുന്ന ഇവർമേക്റ്റിൻ എന്ന മരുന്ന് കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തി.
ഒരു മരുന്ന് പുതിയ ചികിത്സയ്ക്കായി ഉപയോഗിക്കുമ്പോൾ അതിന്റെ സുരക്ഷിതത്വവും കാര്യക്ഷമതയും ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സൈന്റിസ്റ്റായ . ഡോ സൗമ്യ സ്വാമിനാഥൻ പറഞ്ഞു.
https://twitter.com/doctorsoumya/status/1391865641330688000?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1391865641330688000%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fzeenews.india.com%2Fmalayalam%2Fworld%2Fwho-warns-against-use-of-ivermectin-for-covid-19-treatment-59230
ഇതിന് മുമ്പ് ജർമ്മൻ ഹെൽത്ത് കെയർ ആൻഡ് ലൈഫ് സയൻസസ് കമ്പനിയായ മെർക്കും ഐവർമേക്റ്റിന് എതിരെ രംഗത്ത് വന്നിരുന്നു. കോവിഡ് ചികിത്സയ്ക്ക് ഡ്രഗ് ഉപയോഗിക്കുന്നതിന് മുമ്പ് ഇപ്പോൾ ഉള്ളതും നടത്തിക്കൊണ്ടിരിക്കുന്നതുമായ എല്ലാ പഠനങ്ങളും വിശദമായി പഠിക്കണമെന്ന് ആവശ്യപെട്ടിരുന്നു.
കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ രണ്ടാം തവണയാണ് ഐവർമേക്റ്റിന്റെ ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനാ രംഗത്തെത്തിയിരിക്കുന്നത്. മരുന്നിന് കോവിഡ് രോഗബാധയിൽ മാറ്റം വരുത്താൻ കഴിയുമെന്ന് വളരെ കുറച്ച് തെളിവുകൾ മാത്രമേ ഉള്ളൂവെന്ന് ലോകാരോഗ്യ സംഘടന 2021 മാർച്ചിൽ പറഞ്ഞിരുന്നു.
ഗോവയിൽ ഐവർമെക്റ്റിൻ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാൻ അനുമതി നൽകിയതിന് തൊട്ട് പിന്നെലെയാണ് ഡോ സ്വാമിനാഥന്റെ ട്വീറ്റ് എത്തിയത്. യുകെയിലെയും, ഇറ്റലിയിലെയും, സ്പെയിനിലെയും, ജപ്പാനിലെയും ആരോഗ്യ വിദഗ്ദ്ധർ ഐവർമെക്റ്റിൻ ഉപയോഗപ്രദമായി കണ്ടെത്തിയതിനെ തുടർന്നാണ് അനുമതി നൽകിയതെന്ന് ഗോവൻ ആരോഗ്യമന്ത്രി വിശ്വജിത് റാണെ പറഞ്ഞിരുന്നു.
Patients will be treated with Ivermectin 12mg for a period of 5 days. Expert panels from the UK, Italy, Spain and Japan, found a large, statistically significant reduction in mortality, time to recovery and viral clearance in Covid-19 patients treated with Ivermectin. (2/4)
— VishwajitRane (मोदी का परिवार) (@visrane) May 10, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക