കോവിഡ് വ്യാപനം നടക്കുന്ന പശ്ചാത്തലത്തിൽ ആറ് ദക്ഷിണേഷ്യൻ രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി മാലിദ്വീപ്. ഇന്ത്യയുൾപ്പെടെ ആറ് രാജ്യങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം ശക്തി പ്രാപിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ശ്രീലങ്കയ്ക്ക് പിന്നാലെ മാലിദ്വീപും നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇന്ത്യയിൽ നിന്നുള്ള സന്ദർശകരാണ് ഈ വർഷം ഏറ്റവും കൂടുതൽ മാലിദ്വീപിൽ എത്തിയത്.
കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന കോവിഡ് രോഗികളിൽ 15 മടങ്ങ് വർധനവാണ് ഉണ്ടായിട്ടുള്ളത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് കർശന നടപടിയിലേക്ക് മാലിദ്വീപ് കടന്നിരിക്കുന്നത്. എന്നാൽ വിനോദ സഞ്ചാര മേഖലയെ ആശ്രയിച്ചാണ് മാലിദ്വീപിന്റെ നിലനിൽപ്പ് എന്ന് തന്നെ പറയാം.
ആരോഗ്യ പ്രവർത്തകരൊഴികെ ദക്ഷിണേഷ്യയിൽ നിന്നുള്ള വിദേശ തൊഴിലാളികളുടെ പ്രവേശനം നേരത്തെ തന്നെ നിരോധിച്ചിരുന്നു.
അടച്ചു പൂട്ടിയിട്ടും കാര്യമില്ല; സംസ്ഥാനത്ത് കോവിഡിന്റെ സംഹാര താണ്ഡവം; വീണ്ടും ലോക്ക്ഡൗണിലേക്കോ..???
പ്രതികരിക്കാൻ ഇവിടെ എഴുതുക