ലോക്ഡൗണ്‍ നാലു ദിവസം പിന്നിടുമ്പോള്‍ കൊവിഡ് ശമനമില്ലാതെ തുടരുന്നു. സംസ്ഥാനത്ത് ഇന്നലെ 43,529 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കേരളത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 95 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ശതമാനം ആണ്.
എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂര്‍ 2346, പത്തനംതിട്ട 1339, ഇടുക്കി 1305, കാസര്‍ഗോഡ് 969, വയനാട് 701 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.
അതേസമയം, രാജ്യത്തെ കൊവിഡ് രണ്ടാംതരംഗം രൂക്ഷമായി പടരവേ, 10 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള എല്ലാ പ്രദേശങ്ങളും അടിയന്തരമായി അടുത്ത 6 മുതല്‍ 8 ആഴ്ച വരെ അടച്ചിടണമെന്നും അത്തരത്തില്‍ അടച്ചിട്ടാല്‍ മാത്രമേ രോഗവ്യാപനം തടയാനാകൂ എന്നും ഐസിഎംആര്‍ തലവന്‍ മുന്നറിയിപ്പ് നല്കുന്നു.
രാജ്യത്തെ ബഹുഭൂരിപക്ഷം ജില്ലകളിലും ഇപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. ഇതാദ്യമായിട്ടാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട ആരോഗ്യ ഏജന്‍സികളിലൊന്നിന്റെ തലവന്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ അനിവാര്യമാണെന്ന് തുറന്നു പറയുന്നത്.
രാജ്യത്തെ കൊവിഡ് രണ്ടാം തരംഗം ഗ്രാമങ്ങളിലേക്ക് പടരുകയാണ്. സാമ്പത്തികമേഖലയിലുണ്ടായേക്കാവുന്ന വന്‍ തിരിച്ചടി കണക്കിലെടുത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക