ന്യൂഡൽഹി : കൊറോണ ബാധിച്ച് മരണത്തിന് കീഴടങ്ങുന്ന അമ്മയ്ക്ക് വേണ്ടി വീഡിയോ കോളിൽ പാട്ട് പാടി മകൻ. ദീപ്ശിഖ ഘോഷ് എന്ന ഡോക്ടറാണ് മരണത്തിലേയ്ക്ക് പോകുന്ന അമ്മയ്ക്ക് കുടുംബാംഗങ്ങളെ കാണാൻ വീഡിയോകോൾ ചെയ്തത്. തുടർന്ന് ഇത് വിവരിച്ചുകൊണ്ട് സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസറ്റ് ഒട്ടേറെ പേരാണ് ഷെയർ ചെയ്തത്.
സംഗമിത്ര ചാറ്റർജി എന്ന കൊറോണ രോഗിയ്ക്കാണ് മരണത്തിന് മുൻപ് മകനുമായി സംസാരിക്കാൻ ഡോക്ടർ അവസരമൊരുക്കി കൊടുത്തത്. ഈ സമയത്താണ് സോഹൻ ചാറ്റർജി അമ്മയ്ക്ക് വേണ്ടി പാട്ട് പാടി കൊടുത്തത്. പ്രശസ്തമായ ഒരു ഹിന്ദി ഗാനമാണ് മകൻ അവസാനമായി അമ്മയ്ക്ക് പാടി കൊടുത്തത്.
ദീർഘകാലം അകന്നു കഴിയുന്ന അമ്മയുടേയും മകന്റേയും കഥ പറയുന്ന സിനിമയിലെ ‘ തേരെ മുജ്സെ ഹെ പെഹലെ ‘ എന്ന പാട്ടായിരുന്നു അത്. മകൻ പാടുന്നത് ഡോക്ടറും നഴ്സുമാരും നിശബ്ദമായി നിന്ന് കേൾക്കുകയായിരുന്നു. ഇടയ്ക്ക് വെച്ച് വരികൾ മുറിഞ്ഞ് പോയെങ്കിലും മകൻ ഗാനം പൂർത്തിയാക്കിയെന്നും ഡോക്ടർ ട്വിറ്ററിൽ കുറിച്ചു. തുടർന്ന് ഇത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേരാണ് ഡോക്ടറെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തിയത്. എന്നാൽ ഇത് എല്ലാവരും ചെയ്യുന്നതാണ് എന്നായിരുന്നു ഡോക്ടറുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക