സഞ്ജു സാംസണിനെ നായകനാക്കിയതില്‍ രാജസ്ഥാന് റോയല്‍സിലെ മറ്റ് താരങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്ന ഇന്ത്യന്‍ മുന്‍താരം വീരേന്ദര്‍ സെവാഗിന്റെ വാദം തള്ളി ജോസ് ബട്ടലര്‍. ക്യാപ്റ്റനെന്ന നിലയില്‍ വളര്‍ച്ചയുടെ പാതയിലായിരുന്നു സഞ്ജുവെന്നും സഞ്ജുവിനു കീഴില്‍ കളിക്കുന്നത് താന്‍ ശരിക്കും ആസ്വദിച്ചിരുന്നു എന്നും ബട്ട്ലര്‍ പറഞ്ഞു.
‘സഞ്ജുവിനു കീഴില്‍ കളിക്കുന്നത് ഞാന്‍ ശരിക്കും ആസ്വദിച്ചിരുന്നു. കളിക്കാരനെന്ന നിലയില്‍ ക്യാപ്റ്റന്‍ സ്ഥാനത്തിന്റെ അധിക സമ്മര്‍ദ്ദം സഞ്ജുവിനെ ബാധിച്ചിട്ടേയില്ല. അദ്ദേഹം വളരെ ഫ്രീയായി കളിക്കുന്ന, സമ്മര്‍ദ്ദങ്ങളൊന്നും തലയില്‍ കയറ്റാത്ത വ്യക്തിയാണ്. അതേ മനോഭാവമാണ് അദ്ദേഹം ടീമിന്റെ കാര്യത്തിലും പുലര്‍ത്തിയത്.’
‘ഞങ്ങളും സമ്മര്‍ദ്ദമില്ലാതെ കളിക്കണമെന്ന നിലപാടുകാരനായിരുന്നു അദ്ദേഹം. ടൂര്‍ണമെന്റ് പുരോഗമിക്കുന്തോറും ആ പദവിക്കൊത്ത ശൈലിയിലേക്കുള്ള വളര്‍ച്ചയിലായിരുന്നു സഞ്ജുവെന്നാണ് എന്റെ അഭിപ്രായം. ടീമെന്ന നിലയില്‍ എല്ലാവരെയും ഒത്തുകൊണ്ടുപോകാനും സ്ഥിരതയോടെ കളിക്കാനും അദ്ദേഹത്തിനു സാധിച്ചിരുന്നു’ ബട്ടലര്‍ പറഞ്ഞു.
സെവാഗിന് പുറമേ ഇന്ത്യന്‍ മുന്‍ താരം പ്രഗ്യാന്‍ ഓജയും സെവാഗിന്റെ വിലയിരുത്തല്‍ ശരിവയ്ക്കുന്ന തരത്തില്‍ പ്രസ്താവനയുമായി രംഗത്ത് വന്നിരുന്നു. രാജസ്ഥാന് റോയല്‍സിന് വേണ്ടി 11 വ്യക്തികളാണ് ഗ്രൗണ്ടിലുള്ളതെന്നും ടീം എന്ന നിലയിലല്ല അവര്‍ കളിക്കുന്നതെന്നുമാണ് ഓജ പറഞ്ഞത്. ഈ വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തുന്നത് ബട്ടലറിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക