കേരളത്തിന് വീണ്ടും നഷ്ടം. സംസ്ഥാനത്തിന്റെ മുൻ ഡപ്യൂട്ടി സ്പീക്കറും മുതിർന്ന മുസ്ലിം ലീഗ് നേതാവുമായിരുന്ന കെ.എം. ഹംസക്കുഞ്ഞ് (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 1973 മുതൽ രണ്ടര വർഷം കൊച്ചി കോർപ്പറേഷൻ മേയറായിരുന്നു അദ്ദേഹം. കൊച്ചിയിലെ അദ്ദേഹത്തിന്റെ വസതിയിൽ വച്ചായിരുന്നു അന്ത്യം.
പൊള്ളലേൽപ്പിച്ച് ഇന്ധനവില, വീണ്ടും വർധനവ്
മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി 1982ൽ മട്ടാഞ്ചേരിയിൽനിന്നു നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഹംസക്കുഞ്ഞ്, പിന്നീട് നിയമസഭയുടെ ഡപ്യൂട്ടി സ്പീക്കറായി. ജിസിഡിഎ അതോറിറ്റി അംഗമായും കേരള ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷൻ, എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം. ഉച്ചയ്ക്ക് 12ന് തോട്ടത്തുംപടി ജുമാ മസ്ജിദ് പള്ളിയിൽ സംസ്കാരം നടക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക