ചൈനീസ് ഇലക്ട്രോണിക് ഭീമന് ഷവോമിയെ കരിമ്പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ അമേരിക്ക. ചൈനീസ് കമ്പനിയായ ഷവോമിയെ അമേരിക്കന്‍ പ്രതിരോധ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്താണ്. നടപടി പിന്‍വലിക്കാന്‍ ഇപ്പോഴത്തെ യുഎസ് സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.
ലോക്ഡൗണില്‍ വലവിരിച്ച് ‘ഹോട്ട് ആപ്പുകള്‍’; ശ്രദ്ധിച്ചില്ലെങ്കില്‍ ധനവും മാനവും നഷ്ടം; മുന്നറിയിപ്പ്
കരിമ്പട്ടികയില്‍ നിന്നും ഒഴുവാക്കുകയാണെന്നുള്ള വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഹോങ്കോങ് ഓഹരിവിപണിയില്‍ ഷവോമിയുടെ ഓഹരികള്‍ ആറ് ശതമാനം മുകളിലേക്ക് കുതിച്ചിട്ടുണ്ട്. നേരത്തെ അമേരിക്ക ഷവോമിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വാര്‍ത്ത വന്നപ്പോള്‍ ഷവോമി ഓഹരികള്‍ 20 ശതമാനം ഇടിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക