രാഷ്ട്രീയ സ്വത്വം പോലും നിഷേധിക്കുന്ന തരത്തിലുള്ള സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിട്ടും പൊതുപ്രവര്‍ത്തനത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാത്ത ബേപ്പൂര്‍ മണ്ഡലത്തിലെ നിയുക്ത എംഎല്‍എ പിഎ മുഹമ്മദ് റിയാസിനെ അഭിനന്ദിക്കുന്ന ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു.
കൊവിഡ് മഹാമാരിയും കനത്ത മഴയും ദുരിതം വിതയ്ക്കുന്ന ദുരിത കാലത്ത് ബേപ്പൂരിലെ ജനങ്ങള്‍ക്കായി റിയാസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിയുള്ള കുറിപ്പാണ് സൈബര്‍ ഇടങ്ങളില്‍ ഇപ്പോള്‍ ചര്‍്ച്ചയാകുന്നത്. സുഭാഷ് നാരായണന് എന്നയാള്‍ പങ്കുവെച്ച കുറിപ്പ് മിനിറ്റുകള്‍ക്കുള്ളില്‍ത്തന്നെ വലിയ ചര്‍ച്ചയായി.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
ഹീനമായ വ്യക്തിഹത്യ മുതൽ അങ്ങേയറ്റം സൈബർ ആക്രമണം വരെ നേരിട്ട ആളാണ് മുഹമ്മദ് റിയാസ്.മുപ്പതുവർഷത്തോളമായി സിപിഐഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന റിയാസിന്റെ രാഷ്ട്രീയസ്വത്വം പോലും ഇല്ലാതാക്കാൻ വാർത്ത അവതാരകൻ മുതൽ രാഷ്ട്രീയ നിരീക്ഷകൻ വരെ ഒളിഞ്ഞും തെളിഞ്ഞും നേതൃത്വം നൽകി.
ഇപ്പോഴിതാ ചരിത്ര ഭൂരിപക്ഷത്തിൽ അയാൾ നിയമസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. തീരുന്നില്ല, ബേപ്പൂരിന്റെ നിയുക്ത ജനപ്രതിനിധി എന്ന നിലയിൽ ചുമതലയേറ്റ ഉടനെ കോവിഡ് രണ്ടാം തരംഗത്തിൽ പുറത്തിറങ്ങാൻ സാധിക്കാതെ വലയുന്ന ജനങ്ങൾക്ക് കോവിഡ് കൺട്രോൾ റൂം തുറന്നു, പിന്നീട് ഡോക്ടർമാരും ലാബും വീടുകളിൽ എത്തുന്ന പ്രൊജക്റ്റ്, മണ്ഡലത്തിൽ കോവിഡ് ആശുപത്രി,ഒക്സിജൻ പാർലറുകൾ അങ്ങനെ റിയാസിന്റെ നേതൃത്വത്തിൽ വലിയ പ്രതിരോധ മാതൃക സൃഷ്ടിക്കുകയാണ്.
“മുഖ്യമന്ത്രിയുടെ മരുമകൻ” എന്ന് പ്രയോഗം അധിക്ഷേപിക്ഷേപിക്കാൻ ഉപയോഗിച്ചവരുടെ മുന്നിൽ ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് അയാൾ “ബേപ്പൂരിന്റെ മകൻ” ആയി മാറുന്ന സുന്ദരമായ കാഴ്ചയാണ് നമ്മളിപ്പോൾ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക