വാട്സാപ്പ് കൊണ്ടുവന്ന പുതിയ സ്വകാര്യതാ നയം ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കില്ലെന്ന് ഹൈക്കോടതിയിൽ വാട്സാപ്പ് അറിയിച്ചു. ഉപയോക്താക്കളോട് ബലമായി പുതിയ അപ്ഡേറ്റ് സ്വീകരിക്കണമെന്ന് പുതിയ അപ്ഡേറ്റ് സ്വീകരിക്കണമെന്ന് ആരും ആവശ്യപ്പെടുന്നില്ല. വാട്സാപ്പിന്റെ സ്വകാര്യത നയം ഭരണഘടനാവിരുദ്ധമാണെന്ന് ആരോപിച്ച് പൊതുപ്രവര്‍ത്തക ഡോ. സീമ സിംഗ് സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജിയിലാണ് നിലപാട് അറിയിച്ചിരിക്കുന്നത്. ആരോഗ്യ സേതു, ഭീം, ഗൂഗിള്‍ തുടങ്ങിയ ആപുകള്‍ക്കും സമാനമായ സ്വകാര്യത നയമാണെന്ന് വാട്സാപ്പ് അറിയിച്ചു.
വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയം സ്വീകരിക്കുന്നതിനുള്ള അവസാന തിയതി മെയ് 15 വരെയാണ്. എന്നാൽ, സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഇല്ലാതാക്കില്ലെന്ന് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് അറിയിച്ചു. ഉപയോക്താക്കള്‍ക്ക് ആവര്‍ത്തിച്ചുള്ള ഓര്‍മപ്പടുത്തലുകള്‍ അയയ്ക്കുകയും ചില സവിശേഷതകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ഉപയോക്താക്കളെ തടയുകയും ചെയ്യും. ഉപയോക്താവിന് ആക്സസ് ചെയ്യാന്‍ കഴിയാത്ത ആദ്യത്തേതും പ്രധാനവുമായ കാര്യം വാട്സാപ്പ് ചാറ്റ് ലിസ്റ്റായിരിക്കും.
തീരമേഖലകളിൽ കടലാക്രമണം രൂക്ഷം, ചെല്ലാനത്തെ ഭൂരിഭാഗം വീടുകളും വെള്ളത്തിനടിയിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക