ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാലു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി ടെലിഫോണിൽ സംസാരിച്ചത്. കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തി.
കോവിഡ് സാഹചര്യത്തെക്കുറിച്ചും വാക്സിനേഷനെക്കുറിച്ചു പ്രധാനമന്ത്രിയുമായി വിശദമായ ചർച്ച നടത്തിയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു. വാക്സിൻ പാഴക്കാൽ എങ്ങനെ തടയാമെന്നതിനെക്കുറിച്ചു പ്രധാനമന്ത്രി നിർദേശം നൽകിയെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അതേസമയം ഛത്തീസ്ഗഢിൽ പരിശോധന വർധിപ്പിച്ചിട്ടുണ്ടെന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ക്രമമായി കുറയുന്നുണ്ടന്നും സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ അറിയിച്ചു. സംസ്ഥാനത്ത് ആവശ്യമായ വാക്സിനുകൾ അനുവദിക്കണമെന്നും പ്രധാനമന്ത്രിയോട് അദ്ദേഹം അഭ്യർത്ഥിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക