മുഴുവൻ ആളുകൾക്കും പട്ടയം നൽകുകയെന്നതാണ് സർക്കാരിന്റെ നയമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ജില്ലാ കളക്ടർമാരുമായി വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനധികൃതമായി കയ്യേറിയിട്ടുള്ള സർക്കാർ ഭൂമി ഏറ്റെടുത്ത് സംരക്ഷിക്കുന്നതിനും, അർഹരായ ഭൂരഹിതർക്ക് വിതരണം ചെയ്യുന്നതിനുമുള്ള നടപടി ത്വരിതപ്പെടുത്താൻ മന്ത്രി നിർദ്ദേശം നൽകി. ഇതിനായി താലൂക്ക് ലാന്റ് ബോർഡുകളുടെയും ലാന്റ് ട്രൈബ്യൂണലുകളുടെയും പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
റവന്യൂ സംവിധാനത്തിന്റെ നെടുംതൂണായ വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ആക്കുന്നതിനുള്ള നടപടികൾ എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് വില്ലേജ് ഓഫീസുകൾ ജനസൗഹൃദ ഓഫീസുകളാക്കും. റവന്യൂ രേഖകളുടെ ഡിജിറ്റലൈസേഷൻ വേഗത്തിൽ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി പോക്കുവരവ്, ഭൂനികുതി ഒടുക്ക്, എൽആർഎം തരംമാറ്റം എന്നീ സേവനങ്ങൾ പൊതുജനങ്ങൾക്ക് ഇ‑പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക