കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ഭണ്ഡാരം എഴുന്നള്ളത്ത് നടന്നു. ഇതോടെ അക്കരെ കൊട്ടിയൂരിൽ നിത്യപൂജകൾ തുടങ്ങി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വൈശാഖ മഹോത്സവം തീർഥാടകരെ പങ്കെടുപ്പിക്കാതെ ചടങ്ങുകൾമാത്രമായി നടത്താൻ കലക്ടർ അനുമതി നൽകിയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പത്തോളം കുടിപതികളാണ് മണത്തണ കരിമ്പനക്കൽ ഗോപുരത്തിലെ അറയിൽനിന്ന് നിത്യപൂജയ്ക്കാവശ്യമായ സ്വർണ, വെള്ളി പാത്രങ്ങളും കിടാരങ്ങളും കാൽ നടയായി അക്കരെ ക്ഷേത്രത്തിലെത്തിച്ചത്.
കനത്ത പൊലീസ് കാവലിലായിരുന്നു ചടങ്ങുകൾ. 31ന് തിരുവോണം ആരാധനയും ജൂൺ ഒന്നിന് ഇളനീർവയ്പ്പും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക