വിചിത്രമായ ഒരു ചിത്രത്തിന്റേയും അനുഭവത്തിന്റേയും വാർത്തയാണ് ബ്രിട്ടീഷ് മാധ്യമമായ മിറർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലും ഈ ചിത്രം ഇപ്പോൾ വൈറലാണ്.
സുഹൃത്തുക്കൾക്ക് ഒപ്പം നിന്നെടുത്ത ഗ്രൂപ്പ് ഫോട്ടോയിലെ അപൂർവരൂപമാണ് യുവതിയെ വേട്ടയാടുന്നത്. ഇംഗ്ലണ്ടിലെ കവൻട്രി നഗരത്തിലുള്ള റെബേക്ക ഗ്ലാസ്ബൊറൊ എന്ന യുവതിക്കാണ് ഈ അനുഭവം.
കഴിഞ്ഞ ഒക്ടോബർ മാസത്തിൽ സുഹൃത്തുക്കളെല്ലാം ഒത്തുകൂടി യുവതിയുടെ അപ്പോർട്ട്മെന്റിൽ വച്ച് പാർട്ടി നടത്തിയിരുന്നു. ഇതിനിടെ എല്ലാവരും ചേർന്ന് ഒരു ചിത്രവും എടുത്തു.
പിന്നീട് ചിത്രം ശ്രദ്ധിക്കുമ്പോഴാണ് എല്ലാവർക്കും പിന്നിലായി ഒരു വിചിത്രരൂപം ചിത്രത്തിൽ പതിഞ്ഞതായി യുവതി ശ്രദ്ധിക്കുന്നത്. നീണ്ട മുടിയുള്ള മനുഷ്യനോട് സൗദൃശ്യമുള്ള ഒരു രൂപമാണ് ചിത്രത്തിൽ പതിഞ്ഞതെന്ന് യുവതി പറയുന്നു.
പിന്നീട് അപ്പാർട്ട്മെന്റ് പൂർണമായി പരിശോധിച്ചെങ്കിലും പിന്നീടൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ ഉറക്കം നഷ്ടപ്പെട്ട യുവതി മറ്റൊരിടത്തേക്ക് താമസം മാറ്റിയതായും റിപ്പോർട്ടിൽ പറയുന്നു.
ചിത്രം കൃത്രിമമായി ഉണ്ടാക്കിയതാണെന്ന വാദവുമായി സമൂഹമാധ്യമങ്ങളിലും ഒരു വിഭാഗം രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക