ന്യുഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് വ്യാപനതോത് കുറഞ്ഞതോടെ ലോക്ഡൗണിന് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. പകുതി യാത്രക്കാരെ വച്ച് മെട്രോ സര്‍വീസുകള്‍ നടത്താം. സ്വകാര്യ സ്ഥാപനങ്ങള്‍ 50% ജീവനക്കാരെ വച്ച് പ്രവര്‍ത്തിപ്പിക്കാം. സര്‍ക്കാര്‍ സര്‍വീസിലെ ‘ഗ്രൂപ്പ് എ’ ജീവനക്കാരെ 100 ശതമാനവും ഗ്രൂപ്പ് ബിയില്‍ 50% ശതമാനവും ഉള്‍പ്പെടുത്തി ഓഫീസ് പ്രവര്‍ത്തിപ്പിക്കാം.
കോവിഡ് മൂന്നാം തരംഗം നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും ഇതിനകം തന്നെ ഒരു പീഡിയാട്രിക് ടാസ്ക് ഫോഴ്സ് തയ്യാറായിക്കഴിഞ്ഞുവെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറിയിച്ചു.
തിങ്കളാഴ്ച മുതല്‍ പുതിയ ഇളവുകള്‍ നിലവില്‍ വരും. മൂന്നാം തരംഗം നേരിടാന്‍ 420 ടണ്‍ ഓക്സിജന്‍ സംഭരണം തയ്യാറാക്കി കഴിഞ്ഞു. 150 ടണ്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കണമെന്ന് ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു. പുതിയ വകഭേദം വന്നെങ്കില്‍ അതിന്റെ ജനതക മാറ്റം കണ്ടെത്താന്‍ രണ്ട് ലാബുകള്‍ സ്ഥാപിച്ചു.മരുന്നുകളുടെ ആവശ്യകത പരിശോധിക്കാന്‍ ഡോക്ടര്‍മാരും വിദഗ്ധരുമടങ്ങുന്ന സംഘം രൂപീകരിക്കുമെന്നും കെജ്രിവാള് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക