കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ തന്നെ മൂന്നാം തരംഗത്തിനുള്ള സാധ്യതയും പുറത്തു വന്നിരുന്നു. ഇത് സംബന്ധിച്ച് നിരവധി ചർച്ചകളും ഉണ്ടായിരുന്നു. അതിനൊപ്പം തന്നെ കോവിഡ് മൂന്നാം തരംഗം കുട്ടികളിലായിരിക്കും കൂടുതൽ ബാധിക്കുക എന്ന വാർത്തയും പുറത്തെത്തിയിരുന്നു. എന്നാൽ, മൂന്നാം തരംഗം കുട്ടികളിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. മൂന്നാം തരംഗത്തില്‍ കുട്ടികള്‍ക്ക് കൂടുതല്‍ ഗുരുതരമായ ലക്ഷണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വിദഗ്ധർ തള്ളിക്കളയുകയാണ്.
സംസ്ഥാനത്തെ ജയിലുകളിൽ കൂടുതൽ ചികിത്സാസൗകര്യം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി
കോവിഡ് പുതിയ വകഭേദമോ പഴയ വകഭേദമോ കുട്ടികള്‍ക്കിടയില്‍ കൂടുതല്‍ അണുബാധയ്ക്ക് കാരണമായെന്ന് കാണിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. കുട്ടികളെ പൂർണ്ണമായും സുരക്ഷിതരാക്കുന്നതിനാണ് രക്ഷിതാക്കളോട് വാക്സിൻ എടുക്കുന്നതിന് സർക്കാർ ആവശ്യപ്പെടുന്നത്. മുതിർന്നവർക്ക് വാക്സിൻ നൽകുക വഴി കുട്ടികളിലേക്ക് വൈറസ് പടരുന്നത് തടയാനാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക