മുംബൈ: പതിനാറുകാരിയ്ക്ക് ക്രൂരമായ ലൈംഗികപീഡനം, ഉത്തേജകമരുന്ന് കുത്തിവെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എട്ടുവര്‍ഷത്തോളമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ യുവദമ്പതികള്‍ക്കെതിരെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്കി.മുംബൈയിലാണ് സംഭവം.
ലൈംഗിക ഉത്തേജനമരുന്നുകൾ നൽകിയ ശേഷമായിരുന്നു പെൺകുട്ടിയെ പീഡനത്തിന് വിധേയമാക്കിയിരുന്നത്. ഇൻജക്ഷൻ രൂപത്തിലും മരുന്നായും ആയിരുന്നു ലൈംഗിക ഉത്തേജന മരുന്നുകൾ പെൺകുട്ടിക്ക് നൽകിയിരുന്നത്. തനിക്കെതിരെ നടന്ന ആക്രമണം ഇയാളുടെ ഭാര്യയുടെ അറിവോടു കൂടെയായിരുന്നെന്നും പരാതിയിൽ പെൺകുട്ടി വ്യക്തമാക്കുന്നു.
പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് ദമ്പതികളെ കസ്റ്റഡിയിൽ എടുത്തു. പെൺകുട്ടിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ദമ്പതികൾ ആരോപിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവിന്റെ സഹോദരനെയും ഇയാളുടെ പത്തൊമ്പതു വയസുള്ള മകനേയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക