ലക്നൗ: ബലാത്സംഗങ്ങള്‍ വര്‍ദ്ധിക്കുന്നതിന് പ്രധാന കാരണം മൊബൈല്‍ ഫോണെന്ന വാദം ഉന്നയിച്ചു വനിതാ കമ്മീഷന് അംഗം. ഉത്തര്‍പ്രദേശ് വനിതാകമ്മീഷന് അംഗമായ മീനാകുമാരിയാണ് കുഴപ്പിക്കുന്ന വിവാദ പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്.
‘പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ഫോൺ നല്‍കരുത്. അവര്‍ അതിലൂടെ ആണ്‍കുട്ടികളുമായി മണിക്കൂറുകളോളം സംസാരിക്കുകയും പിന്നെ ഒളിച്ചോടിപ്പോകുകയും ചെയ്യും’ മീനാകുമാരിയുടെ വാദം ഇപ്രകാരമാണ്. അലിഗഡില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കുന്നതിനിടെയാണ് മീനാകുമാരിയുടെ ഈ വിവാദ പരാമര്‍ശം.
‘പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണുകള്‍ വീട്ടുകാര്‍ പരിശോധിക്കുന്നില്ല. സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങളെക്കുറിച്ച് അച്ഛനമ്മമാര്‍ പ്രത്യേകിച്ച് അമ്മമാര്‍ ശ്രദ്ധാലുക്കളാകണമെന്ന് മീനാകുമാരി പറഞ്ഞു.
എന്നാല്‍ മീനാകുമാരിയുടെ അഭിപ്രായങ്ങള്‍ യു.പി വനിതാ കമ്മീഷന് വൈസ് ചെയര്‍പേഴ്സണ്‍ അഞ്ജു ചൗധരി തള്ളി. മൊബൈല്‍ ഫോണ്‍ എടുത്തുമാറ്റുകയല്ല അതിക്രമങ്ങള്‍ തടയാനുളള മാര്‍ഗമെന്ന് അവര്‍ പറഞ്ഞു .
പ്രതികരിക്കാൻ ഇവിടെ എഴുതുക