കൊച്ചി ഫ്ളാറ്റില്‍ യുവതി അതിക്രൂരമായി മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസിലെ പ്രതി മാര്ട്ടിന് ജോസഫ് രക്ഷപ്പെട്ടത് പൊലീസിന്റെ മുന്നിലൂടെ. ലോക്ക്ഡൗൺ കാലത്താണ് യുവതി അതിക്രൂര പീഡനത്തിനിരയായത്. മൂത്രം കുടിപ്പിക്കുകയും ശരീരം ആസകലം പൊള്ളൽ ഏൽപ്പിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു. രണ്ടു ദിവസം മുന്‍പ് കാക്കനാടുള്ള ജുവെല്‍സ് അപ്പാര്‍ട്ട്മെന്റില്‍ നിന്നുമാണ് മാര്ട്ടിന് രക്ഷപ്പെട്ടത്.
ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. ജൂണ്‍ എട്ടിന് പുലര്‍ച്ചെ നാലരയോടെയാണ് മാര്ട്ടിന് ജോസഫും കൂട്ടാളിയും ഫ്ളാറ്റില്‍ നിന്നും രക്ഷപ്പെടുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ ഇക്കാര്യം വ്യക്തമാണ്. കാക്കനാടുള്ള ജുവെല്‍സ് അപ്പാര്‍ട്മെന്റില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്. അതേസമയം കേസില്‍ പ്രതി മാര്ട്ടിന് ജോസഫിന്റെ മൂന്ന് കൂട്ടാളികളെ പോലീസ് അറസ്റ്റ് ചെയ്തു. മാര്‍ട്ടിനെ കൊച്ചിയില്‍ നിന്നും തൃശൂരിലേക്ക് പോകാന്‍ സഹായിച്ച ശ്രീരാഗ്, ജോണ്‍ജോയ്, ധനേഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക