കൊച്ചിയിലെ ഫ്ലാറ്റിൽ വച്ച് യുവതിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് പ്രതി മാര്ട്ടിന് ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂരിലെ വനത്തിനുള്ളിൽ പോലീസ് വ്യാപക തെരച്ചിൽ നടത്തിയിരുന്നു. തുടർന്നാണ് മുണ്ടൂരിലെ കാട്ടിൽ നിന്ന് ഇയാളെ പിടികൂടിയത്. തുടർന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ഇന്ന് ചോദ്യം ചെയ്യലിൽ മാർട്ടിൻ കുറ്റം സമ്മതിച്ചു. യുവതിയെ ആക്രമിച്ചത് മറ്റ് ബന്ധമുണ്ടെന്ന സംശയത്തിലാണെന്ന് മാര്ട്ടിന് ജോസഫ് പോലീസിനോട് പറഞ്ഞു. മുൻപ് വിവാഹം കഴിച്ചിട്ടുണ്ടെന്ന വിവരം മറച്ചുവച്ചെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
കൊച്ചി ഫ്ളാറ്റിലെ പീഡനം; പ്രതി മാര്ട്ടിന് ജോസഫിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും
ടാര്‍സനെന്ന വിളിപ്പേരുള്ള സുഹൃത്തിന്റെ സഹായത്തോടെയാണ് മാര്ട്ടിന് തൃശൂരില്‍ ഒളിവില്‍ കഴിഞ്ഞത്. മാത്രമല്ല, ഇക്കാലയളവിൽ മാര്ട്ടിന് ഭക്ഷണമെത്തിച്ച റോയ് എന്നയാളെയും പോലീസ് പിടികൂടിയിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിനിയായ യുവതിക്കാണ് പ്രതി മാര്ട്ടിന് ജോസഫ് പുലിക്കോട്ടിലില്‍ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്. ലോക്ക്ഡൗണ്‍ സമയത്ത് കൊച്ചിയില്‍ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ മാര്‍ട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്. എന്നാൽ കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയില്‍ പൂട്ടിയിട്ട് മാര്ട്ടിന് അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പരാതി നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക