കൊച്ചി ഫ്ളാറ്റിലെ പീഡനക്കേസിലെ പ്രതി മാര്ട്ടിന് ജോസഫിനെ അന്വേഷണ സംഘം ഇന്ന് വിശദമായി ചോദ്യം ചെയ്യും. ഇന്നലെ പിടികൂടിയ ഇയാളെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ചോദ്യം ചെയ്യലിനുശേഷം കോടതിയിൽ ഹാജരാക്കും. ഇന്ന് രാവിലെ എട്ട് മണിയോടെ തന്നെ ചോദ്യംചെയ്യല്‍ ആരംഭിക്കും. സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജുവിന്റെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യൽ നടക്കുന്നത്.
പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെയാണ്, ജൂൺ എട്ടാം തീയതി പുലർച്ചെ നാല് മണിയോടെ മാർട്ടിൻ ജോസഫ് കാക്കനാട്ടെ ഫ്ലാറ്റിൽ നിന്ന് ബാഗുകളോടെ രക്ഷപ്പെട്ടത്. ഇത് അയാളുടെ സുഹൃത്തിന്റെ ഫ്ലാറ്റാണ്. പൊലീസ് തൃശ്ശൂരിൽ വ്യാപകതെരച്ചിൽ നടത്തുമ്പോൾ മാർട്ടിൻ കൊച്ചിയിലെ കാക്കനാട്ടുണ്ടായിരുന്നു. തൃശ്ശൂരിലെ വനത്തിനുള്ളിൽ പൊലീസ് വ്യാപക തെരച്ചിൽ നടത്തിയിരുന്നു. തുടർന്നാണ് മുണ്ടൂരിലെ കാട്ടിൽ നിന്ന് കഴിഞ്ഞ ദിവസം ഇയാളെ പിടികൂടിയത്.
അവിഹിത ബന്ധം സംശയിച്ച് ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി
അതേസമയം, മാര്ട്ടിന് ജോസഫ് തന്നെ പീഡിപ്പിച്ചതായി എറണാകുളം വനിതാ സ്റ്റേഷനില്‍ മറ്റൊരു പെൺകുട്ടി കൂടി പരാതി നൽകിയിട്ടുണ്ട്. ഈ പരാതി കൂടി പരിശോധിച്ച ശേഷം മാർട്ടിൻ ജോസഫിന്റേ അറസ്റ്റ് രേഖപ്പെടുത്തും. നിലവിൽ കണ്ണൂരിലെ യുവതിയുടെ പരാതിയിലാണ് മാർട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക