കോവിഡ് വാക്സിൻ ഡോസുകൾ എടുക്കുന്നതിനുള്ള ഇടവേള ദീർഘിപ്പിക്കുന്നത് പുതിയ വൈറസ് വകഭേദങ്ങളുടെ വ്യാപനത്തിന് ഇടയാക്കുമെന്ന് യുഎസ് പ്രസിഡന്റിന്റെ ആരോഗ്യ ഉപദേശകന് ഡോ. ആന്റണി ഫൗചി അഭിപ്രായപ്പെട്ടു. പ്രതിരോധ പ്രവർത്തനങ്ങളിലെ മുഖ്യ ഘടകം വാക്സിനാണെന്നും വാക്സിൻ രണ്ടാം ഡോസെടുക്കുന്നത് വൈകിപ്പിച്ചാൽ പുതിയ വൈറസ് വകഭേദങ്ങൾ ഉണ്ടാകാനിടയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിലക്കുറവിൽ പുത്തൻ കളർ ഓപ്ഷനുകളിൽ പുതിയ ഡിവൈസ് അവതരിപ്പിച്ച് വിവോ
എം.ആര്.എന്‍.എ വൈറസുകളായ ഫൈസറിന് മൂന്നാഴ്ച ഇടവേളയും മൊഡേണയ്ക്കു നാലാഴ്ചയാണ് ഉത്തമം. ഫൈസര്‍ വാക്സിന് ഡോസുകള്‍ എടുക്കുന്നതിന് മൂന്ന് ആഴ്ച്ചയിലെ ഇടവേളയാണ് നല്ലത്. ഡോസുകള്‍ തമ്മിലുള്ള ഇടവേള ദീർഘിപ്പിക്കുന്നത് ജനങ്ങളുടെ രോഗപ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കാനും കരണമായേക്കാമെന്നാണ് ഫൗചിയുടെ അഭിപ്രായം. എന്നാല്‍ വാക്സിന് ലഭ്യത കുറവാണങ്കില്‍, ഇടവേള വര്‍ധിപ്പിക്കേണ്ടി വരുമെന്നും ആന്റണി ഫൗച്ചി കൂട്ടിചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക