മൂന്ന് വർഷം മുമ്പ് തന്നെ ബ്ലാക്ക് ഫംഗസ് രോഗത്തെക്കുറിച്ച് താന്‍ എല്ലാവര്ക്കും മുന്നറിയിപ്പ് നൽകിയിരുന്നതായി മനേക ഗാന്ധി. തന്റെ ലോക്സഭാ മണ്ഡലമായ സുൽത്താൻപൂരിലെ നാല് ദിവസത്തെ പര്യടനത്തിലാണ് മനേക ഗാന്ധി ഇക്കാര്യം ഉന്നയിച്ചത്.
കൊറോണ വൈറസ് മഹാമാരിയുടെ മൂന്നാമത്തെ തരംഗത്തിന്റെ സാധ്യത മുൻകൂട്ടി കണ്ട് ജില്ലാ ആശുപത്രിയിൽ പരിശോധന നടത്തുകയായിരുന്നു മനേക ഗാന്ധി.
ആശുപത്രി സന്ദർശനത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച മനേക ഗാന്ധി, സുൽത്താൻപൂരിൽ ഇതുവരെ ബ്ലാക്ക് ഫംഗസ് രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അറിയിച്ചു.
എന്നാൽ ഇത് അപകടകരമായ അണുബാധയാണെന്നും മനേക ഗാന്ധി പറഞ്ഞു. ബ്ലാക്ക് ഫംഗസിനെക്കുറിച്ച് മൂന്ന് വർഷം മുമ്പ് താൻ എഴുതിയിരുന്നതായും ഇത് ഇന്ത്യയിലും ഉടൻ വരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായും സുൽത്താൻപൂർ എം.പി. ആയ മനേകാ ഗാന്ധി കൂട്ടിച്ചേർത്തു.
അണുബാധ പടർന്ന മുറി കത്തിക്കണം എന്ന അസാധാരണമായ ഒരു നിർദ്ദേശവും മനേക ഗാന്ധി നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക