മുംബൈ: മധ്യപ്രദേശിലെ ഇൻഡോറിൽ ഗ്രീൻ ഫംഗസ് അണുബാധ കണ്ടെത്തി. അണുബാധയുണ്ടെന്ന് കണ്ടെത്തിയ 34 കാരനെ ചികിത്സയ്ക്കായി എയർ ആംബുലൻസിൽ മുംബൈയിലേക്ക് മാറ്റിയതായി മുതിർന്ന ഡോക്ടർ പറഞ്ഞു.
കോവിഡ് -19 ൽ നിന്ന് സുഖം പ്രാപിച്ച ഇയാൾക്ക് ബ്ലാക്ക് ഫംഗസ് അണുബാധയുണ്ടായെന്ന സംശയത്തെത്തുടർന്ന് പരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് ഗ്രീന്‍ ഫംഗസ് അണുബാധ കണ്ടെത്തിയതെന്ന് ശ്രീ അരബിന്ദോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (സൈംസ്) മേധാവി ഡോ. രവി ഡോസി പറഞ്ഞു.
സൈനസുകൾ, ശ്വാസകോശം, രക്തം എന്നിവയിൽ ഗ്രീന്‍ ഫംഗസ് (ആസ്പർജില്ലോസിസ്) അണുബാധയുണ്ടെന്ന് കണ്ടെത്തി. കോവിഡ് -19 ൽ നിന്ന് മുക്തി നേടിയവരില്‍ ഗ്രീന്‍ ഫംഗസ് അണുബാധയുടെ സ്വഭാവം മറ്റ് രോഗികളിൽ നിന്ന് വ്യത്യസ്തമാണോ എന്നതിനെക്കുറിച്ച് കൂടുതൽ ഗവേഷണം ആവശ്യമാണ്. ഡോ. ഡോസി പറഞ്ഞു.
രണ്ട് മാസം മുമ്പ് കൊറോണ വൈറസ് ബാധിച്ച് ഇയാളെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മാസത്തോളം ഐസിയുവിൽ ചികിത്സയിലായിരുന്നു. “പിന്നീട് രോഗി സുഖം പ്രാപിച്ചു. എന്നാൽ പിന്നീട് അദ്ദേഹത്തിന് മൂക്കിൽ രക്തസ്രാവവും കടുത്ത പനിയും തുടങ്ങി. ശരീരഭാരം കുറയുകയും ചെയ്തു.”
പ്രതികരിക്കാൻ ഇവിടെ എഴുതുക