ലക്ഷദ്വീപ് വിഷയത്തിൽ രാജ്യദ്രോഹക്കേസ് ചുമത്തിയ ഐഷ സുൽത്താനയോട് വ്യാഴാഴ്ച വീണ്ടും ഹാജരാകാൻ നിർദേശം. ചോദ്യം ചെയ്യലിനായി വ്യഴാഴ്ച രാവിലെ 10.30ന് വീണ്ടും ഹാജരാകണമെന്നാണ് നിർദേശം. കവരത്തി പോലീസ് സ്റ്റേഷനിലാണ് ഹാജരാകേണ്ടത്. കഴിഞ്ഞ ദിവസം ഐഷ സുൽത്താനയെ ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നു. സേവ് ലക്ഷദ്വീപ്’ സമരത്തിന്റെ ഭാഗമായി നടത്തിയ ടെലിവിഷന്‍ ചര്‍ച്ചയില്‍ ‘ബയോവെപ്പണ്‍’ പരാമര്‍ശം നടത്തിയതിനെതിരെ ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍ സി അബ്ദുള്‍ ഖാദര്‍ ഹാജി നല്കിയ പരാതിയിലാണ് ഐഷയ്ക്ക് നേരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം അനുവദിച്ച് ഉത്തരവായി
ആദ്യ തവണ ചോദ്യം ചെയ്ത് വിട്ടയച്ച നേരം തന്നെ മൂന്ന് ദിവസം ദ്വീപിൽ തന്നെ തുടരണമെന്ന് നിർദേശം നൽകിയിരുന്നു. മൂന്നരമണിക്കൂര്‍ നേരമാണ് കവരത്തിയില്‍ വെച്ച് അന്വേഷണ സംഘം മൊഴിയെടുത്തത്. വൈകിട്ട് നാല് മണിയോടെയാണ് കവരത്തിയിലെ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ അഭിഭാഷകനൊപ്പം ആയിഷ സുല്‍ത്താന ഹാജരായത്. ചാനല്‍ ചര്‍ച്ചയുടെ വീഡിയോ ദൃശ്യങ്ങളടക്കം കാണിച്ചു കൊണ്ടായിരുന്നു പോലീസിന്റെ മൊഴിയെടുക്കല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക