ഭുവനേശ്വര്‍: നൂറ് രൂപ ചോദിച്ചിട്ട് കൊടുക്കാത്ത മുന്‍ വൈസ് ചാന്‍സിലറെ മഴുവിന് വെട്ടിക്കൊന്ന് യുവാവ്. ഒഡീഷയിലെ ജാര്‍സുഗുഡ ജില്ലയിലാണ് സംഭവം. സാംബല്പൂര് സര്‍വകലാശാലയിലെ മുന്‍ വൈസ്ചാന്‍സിലറാണ് കൊല്ലപ്പെട്ട ധ്രുബരാജ്.
ഞായാറാഴ്ച വീടിന് പുറത്ത് നിന്ന് ഒരാള്‍ മഴു ഉപയോഗിച്ച് ധ്രുബരാജിനെ വെട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ പ്രതി മദ്യലഹരിയില്‍ മുന്‍വൈസ് ചാന്‍സിലറുടെ വീട്ടിലെത്തുകയായിരുന്നു. ഇയാള്‍ നുറ് രുപ ആവശ്യപ്പെട്ടെങ്കിലും ധ്രുബരാജ് പണം നല്കാന് തയ്യാറായില്ല. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് വെട്ടുകയായിരന്നെന്ന് പൊലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ധ്രുബരാജിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക