സംസ്ഥാനത്ത് ഇന്ന് മുതൽ ബിരുദ-ബിരുദാനന്തര പരീക്ഷകൾ നടക്കാനിരിക്കുകയാണ്. എന്നാൽ സർവകലാശാല പരീക്ഷകൾ നടത്തുന്നതിന് വിയോജിപ്പ് രേഖപ്പെടുത്തി ശശി തരൂർ എംപി ഗവർണറെ കണ്ടു. കോവിഡ് വ്യാപനം ഉണ്ടാകുന്ന സാഹചര്യത്തിൽ സർവകലാശാല പരീക്ഷകൾ നടത്തുന്നതിനെതിരെയാണ് അദ്ദേഹം മുന്നോട്ട് വന്നിരിക്കുന്നത്. പരീക്ഷകൾ നീട്ടിവയ്ക്കണമെന്നും അദ്ദേഹം ഗവർണറെ കണ്ട് ആവശ്യപ്പെട്ടു. ഗവർണർ അനുഭവ പൂർണമായാണ് പെരുമാറിയതെന്നും ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയോട് സംസാരിയ്ക്കാമെന്നും ഗവർണർ ഉറപ്പ് നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ ആദ്യമായി പഠനത്തിനൊപ്പം ജോലി
എന്നാൽ, ഇന്ന് മുതലാണ് സംസ്ഥാനത്ത് പരീക്ഷകൾ നടക്കുന്നത്. കോവിഡ് വ്യാപനമുണ്ടാകുന്ന പശ്ചാത്തലത്തിൽ പരീക്ഷകൾ നടത്തുന്നതിനെതിരെ ചില വ്യത്യാർത്ഥികൾ മുന്നോട്ട് വന്നിരുന്നു. പക്ഷെ, പരീക്ഷകൾ മാറ്റിവയ്ക്കുന്നത് അക്കാദമിക് രംഗത്തെ തന്നെ പ്രതികൂലമായി ബാധിയ്ക്കുമെന്ന നിലപാടിലാണ് സർവകലാശാലകളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക