കോവിഡ് കാലത്തെ വലിയ വേദനകളിലൊന്നാണ് മാതാപിതാക്കളെ നഷ്ടമായ കുട്ടികളുടെ അവസ്ഥ. രാജ്യത്തുടനീളം അനാഥകുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടെന്ന് കണക്കുകൾ പറയുന്നു. ഈ അവസരത്തിലാണ് ഡെറാഡൂണിൽ നിന്നുള്ള സാമൂഹിക പ്രവർത്തകനായ ജയ് ശർമ കയ്യടി നേടുന്നത്. കോവിഡിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട നൂറ് കുഞ്ഞുങ്ങളെ ദത്തെടുക്കാൻ തയ്യാറായിരിക്കുകയാണ് ജയ് ശര്‍മ.. ജസ്റ്റ് ഓപ്പൺ യുവർസെൽഫ് (JOY) എന്ന എൻജിഒയുടെ സ്ഥാപകനാണ് ഇദ്ദേഹം.
എൻജിഒയുടെ സമൂഹമാധ്യമ പോസ്റ്റിൽ പങ്കുവെച്ച കുറിപ്പ്:
”കോവിഡ് രണ്ടാം തരംഗം ആരംഭിച്ച ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ, മാതാപിതാക്കൾ മരിച്ച് വീട്ടിൽ തനിച്ചായ അഞ്ച് കുടുംബങ്ങളിലെ കുട്ടികളെ ഞങ്ങൾ കണ്ടുമുട്ടി. ഈ കുട്ടികളിൽ ചിലർ 4 മുതൽ 5 വരെ പ്രായമുള്ളവരാണ്, ഒരാൾ പന്ത്രണ്ടു വയസും ബാക്കിയുള്ളവർ ചെറിയ കുട്ടികളുമായിരുന്നു. ഈ നിർഭാഗ്യകരമായ സാഹചര്യം ഞങ്ങളുടെ മനസ്സിനെ സ്വാധീനിച്ചു, അത്തരം കൂടുതൽ കേസുകൾ ഞങ്ങൾ കണ്ടു.
ഇപ്പോൾ 20 കുട്ടികളെയും അവരുടെ ഭക്ഷണം, മരുന്നുകൾ, സാമ്പത്തിക കാര്യങ്ങൾ എന്നിവയും നോക്കുന്നുണ്ട് അവരിൽ രണ്ടുപേർ മാത്രമാണ് ഡെറാഡൂണിൽ നിന്നുള്ളതെന്നും ബാക്കിയുള്ളവർ മറ്റ് ഭാഗങ്ങളിൽ നിന്നുള്ളവരാണ്. ഒരാഴ്ചയ്ക്കുള്ളിൽ, 50 കുട്ടികളെ ദത്തെടുക്കുകയെന്നതാണ് ലക്ഷ്യം, തുടർന്ന് 100 കുട്ടികളും. ജോയിയിൽ നിന്നുള്ള ജയ് ശർമ എന്ന ഞാൻ ഈ കുട്ടികൾ സ്വയം പര്യാപ്തരാകുന്നതുവരെ സാധ്യമായ ഏത് വിധത്തിലും അവർക്ക് പിന്തുണയുമായി ഉണ്ടാകും”.
പ്രതികരിക്കാൻ ഇവിടെ എഴുതുക