ദൃശ്യം 2വിന്റെ വിജയത്തിന് പിന്നാലെ പുതിയ സിനിമ പന്ത്രണ്ടാമനും പ്രഖ്യാപിച്ചിരിക്കുകയാണ സംവിധായകന്് ജീത്തു ജോസഫ്. മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിലെ നായകന്. ഇത് നാലാം തവണയാണ് ജീത്തുവും മോഹന്‍ലാലും ഒരുമിക്കുന്നത്. ഇപ്പോഴിതാ ദ ക്യൂവിന് നല്കിയ അഭിമുഖത്തില്‍ തന്റെ ആദ്യ സിനിമയായ ഡിറ്റക്ടീവിനെ കുറിച്ചുള്ള ജീത്തുവിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
ഇന്നായിരുന്നുവെങ്കില്‍ ഡിറ്റക്ടീവെന്ന സിനിമയിലെ വില്ലന്‍ ജോര്‍ജുകുട്ടിയെ പോലൊരു ക്ലാസിക് ക്രിമിനലായി മാറുമായിരുന്നുവോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സംവിധായകന്. ആ സിനിമയിലെ ഹീറോ മറ്റൊരാളായത് കൊണ്ട് അവസാനം പിടിക്കപ്പെട്ടേ പറ്റൂവെന്നാണ് അദ്ദേഹം പറയുന്നത്.
ഇപ്പോള്‍ ആ സിനിമ കാണുമ്പോള്‍ നല്ല ബോറാണെന്നും അദ്ദേഹം ചിരിച്ചു കൊണ്ട് പറയുന്നുണ്ട്. ഞാന്‍ തന്നെ എന്നാ ഈ കാണിച്ചു വെച്ചതെന്ന് ആലോചിക്കാറുണ്ട്. ഇപ്പോഴാണ് ആളുകള്‍ മാറി ചിന്തിക്കുന്നത്. ഇപ്പോഴാണ് ആ സിനിമ ചെയ്യുന്നതെങ്കില്‍ മറ്റൊരു ആംഗിളില്‍ കാണാമായിരുന്നു.
കില്ലറുടെ കാഴ്ചപ്പാടിലൂടെ. അതിലൊരു തെറ്റുമില്ല. നമ്മള് ഏത് ആംഗിളില്‍ കാണുന്നുവെന്നതിലാണ് കാര്യമെന്നും അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക