തെലങ്കാന: തെലങ്കാനയിലെ യാദാദ്രി ഭോംഗിർ ജില്ലയിലെ ഒരു സ്ത്രീ തന്റെ രണ്ട് പെൺമക്കളെ തൂക്കി കൊന്ന ശേഷം തൂങ്ങിമരിച്ചു. സഹോദരിമാരോടൊപ്പം തൂക്കിലേറ്റപ്പെട്ട യുവതിയുടെ ഇളയമകള്‍ രക്ഷപ്പെട്ടു.
ന്യൂ ഇന്ത്യൻ എക്സ്പ്രസിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, തുർപുനൂരി ഉമറാണി (30), ഭർത്താവ് വെങ്കിടേഷ്, മൂന്ന് പെൺമക്കൾ – ഹരിനി (12), ലസ്യ (8), ഷൈനി (3) എന്നിവരോടൊപ്പം യാദാദ്രി ഭോംഗിർ ജില്ലയിലെ ചൗട്ടുപ്പാൽ പ്രദേശത്തെ രാംനഗറിലാണ് താമസിച്ചിരുന്നത് . ഉമറാനിയും വെങ്കിടേഷും വിവാഹിതരായിട്ട് 14 വർഷമായി.
ഭര്‍ത്താവ് വീടിനു പുറത്ത് ഉറങ്ങിക്കിടക്കുമ്പോള്‍ ഭാര്യയും മക്കളും വീടിനുള്ളില്‍ ഉറങ്ങാറാണ് പതിവ്. വ്യാഴാഴ്ച പുലർച്ചെ വെങ്കടേഷ് ഇളയമകൾ ഷെയ്നിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും അത് അകത്ത് നിന്ന് പൂട്ടിയിരുന്നതായി കണ്ടെത്തി.
മറ്റ് ആളുകളുടെ സഹായത്തോടെ അയാൾ വാതിൽ തുറന്നെങ്കിലും ഭാര്യയും മക്കളും തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്. ഉമറാനിയും ഹരിനിയും ലസ്യയും മരിച്ചപ്പോൾ, ഷെയ്നി ജീവനുവേണ്ടി പിടയുകയായിരുന്നു. അവർ അവളെ താഴെയിറക്കി ജീവൻ രക്ഷിച്ചു.
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം യുവതി കടുത്ത നടപടി സ്വീകരിച്ചിരിക്കാമെന്ന് സംശയിക്കുന്നുവെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.എന്നാൽ, മദ്യപിച്ച് ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചതിനാലാണ് യുവതി ജീവിതം അവസാനിപ്പിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന റിപ്പോർട്ടിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക