ന്യൂഡൽഹി: കടം നൽകിയ പണം തിരികെ ചോദിച്ചതിന് 75കാരിയെ കൊലപ്പെടുത്തിയ ദമ്പതികൾ പിടിയിൽ. കടം വാങ്ങിയ ഒരു ലക്ഷം രൂപ തിരികെ നൽകാൻ കഴിയാതിരുന്നതിനെ തുടർന്നായിരുന്നു കൊലപാതകം.വയോധികയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി കനാലിൽ എറിയുകയായിരുന്നു.
ഡൽഹി ദ്വാരക മേഖലയിലാണ് സംഭവം. കവിത എന്ന സ്ത്രീയെ ആണ് ദമ്പതികളായ അനിൽ ആര്യ, ഭാര്യ തനു എന്നിവർ കൊലപ്പെടുത്തിയത്. ഇവർ അയൽവാസികളാണ്. മകനോടൊപ്പം താമസിക്കുന്ന കവിതയിൽ നിന്നും അനിലും ഭാര്യയും ഒരു ലക്ഷം രൂപ കടം വാങ്ങിയിരുന്നു.
പണം തിരികെ നൽകണമെന്ന് കവിത നിരന്തരം ആവശ്യപ്പെട്ടു. ഇതോടെ ദമ്ബതികൾ ഇവരെ കൊലപ്പെടുത്തുകയായിരുന്നു. വീട്ടിൽ ഒറ്റക്കായിരുന്ന സമയത്ത് കയറിച്ചെന്നാണ് കൊല നടത്തിയത്. പിന്നീട് മൃതദേഹം കഷ്ണങ്ങളാക്കി കനാലിൽ തള്ളി.കനാലിൽ നിന്ന് പൊലീസ് മൃതദേഹം കണ്ടെടുത്തു.
കഴിഞ്ഞ 7 മുതൽ കവിതയെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് ദമ്പതികളിലേക്ക് എത്തിയത്. ഇവർ കുറ്റം സമ്മതിച്ചു എന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക