ഡൽഹി: ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 41,806 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെത്തേതിനേക്കാൾ 7.7 ശതമാനം വർധനവാണിത്. ടെസ്റ്റ് പോസിറ്റി വിറ്റി നിരക്ക് 2.15 ശതമാനമാണ്.
581 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് 24 മണിക്കൂറിനിടെ മരിച്ചത്.
മരണമടഞ്ഞവരിൽ 50 ശതമാനവും രണ്ട് സംസ്ഥാനങ്ങളിൽ നിന്നാണ്. വിവിധ സംസ്ഥാനങ്ങളിലെ പ്രതിദിന മരണനിരക്കിൽ മുന്നിൽ മഹാരാഷ്ട്രയാണ് 170 പേരാണ് ഇവിടെ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. രണ്ടാമത് കേരളമാണ് 128.
പ്രതിദിന കൊവിഡ് കണക്കിൽ മുന്നിലും ഈ രണ്ട് സംസ്ഥാനങ്ങളാണ്. ഒന്നാമതുളള കേരളത്തിൽ 15,637 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പിന്നിലുളള മഹാരാഷ്ട്രയിൽ 8602 പുതിയ കൊവിഡ് രോഗികൾ. ആന്ധ്രാ പ്രദേശിൽ 2591ഉം, തമിഴ്നാട്ടിൽ 2458ഉം ഒഡീഷയിൽ 2074 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ 75 ശതമാനം കൊവിഡ് കേസുകളും ഈ സംസ്ഥാനങ്ങളിലാണ്. കേരളത്തിൽ മാത്രം 37.4 ശതമാനം കേസുകളാണുളളത്.
രാജ്യത്ത് കൊവിഡ് ബാധിച്ച് ഇതുവരെ മരണമടഞ്ഞത് 4,11,989 പേരാണ്. 4,32,041 ആക്ടീവ് കേസുകളാണ് രാജ്യത്തുളളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 34.97 ലക്ഷം ഡോസ് വാക്സിനുകൾ നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക