കോവിഡ് പ്രതിരോധത്തില്‍ ജനങ്ങളുടെ ജീവനാണ് വലുതെന്നും കോവിഡ് നിയന്ത്രണത്തിന് മുന്‍തൂക്കം നല്‍കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് പറഞ്ഞു.രോഗ നിയന്ത്രണത്തിനാണ് പ്രധാന്യം കൊടുക്കേണ്ടത്. ഇത് ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്നമല്ല. സമൂഹത്തിന്റെ പൊതു പ്രശ്നമാണ്. അതിനാല്‍ സര്‍ക്കാര്‍ ജാഗ്രതയോടെ പ്രാധാന്യം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ രോഗവ്യാപനം കുറയുന്നു എന്നത് പ്രസക്തമാണ്. ഓരോ തീരുമാനമെടുക്കുമ്ബോഴും എല്ലാ വശങ്ങളും പരിശോധിച്ച് ജാഗ്രതയോടെ കാര്യങ്ങള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും വിജയരാഘവന് കൂട്ടിച്ചേര്‍ത്തു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടന്ന് കട തുറക്കുമെന്ന് വ്യാപാരികള്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് വിജയരാഘവന്റെ നിലപാട്.
ന്യൂനപക്ഷ സ്കോളര്പ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എടുത്തത് ശരിയായ തീരുമാനമാണെന്നും എ വിജയരാഘവന് കൂട്ടിച്ചേർത്തു. സര്‍വകക്ഷി യോഗത്തിലെ ലീഗിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം. നിലവില്‍ സ്കോളര്‍ഷിപ്പ് ലഭിക്കുന്നവര്‍ക്ക് അത് നഷ്ടമാകില്ല എന്നും അദ്ദേഹം പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക