സ്വകാര്യ കമ്പനി ജീവനക്കാരിയായ അമ്മയെയും എം.ബി.എ. വിദ്യാര്‍ഥിനിയായ മകളെയും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുഗ്രാമിലാണ് സംഭവം. വീണാ ഷെട്ടി(46) മകള്‍ യാഷിക ഷെട്ടി(24) എന്നിവരെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് നിഗമനം. വീണാഷെട്ടിയുടെ ഭര്‍ത്താവ് ഹരീഷ് ഷെട്ടിയെ ജൂലായ് ആറിന് ഹോട്ടലില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു.
ഹരീഷിന്റെ മരണത്തെ തുടര്‍ന്നുള്ള വിഷമം കാരണം വീണയും മകളും ജീവനൊടുക്കിയതാകാമെന്നാണ് നിഗമനം. അതേസമയം, ആത്മഹത്യയിലേക്ക് നയിച്ച കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. യാഷികയെ കിടപ്പുമുറിയിലും വീണയെ കിടപ്പുമുറിയിലെ ശൗചാലയത്തിലുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഈ വര്‍ഷം ജനുവരിയിലാണ് ടാക്സ് കണ്‍സള്‍ട്ടന്റായിരുന്ന ഹരീഷ് ഷെട്ടിയും കുടുംബവും ഗുരുഗ്രാമിലെ ഹൗസിങ് സൊസൈറ്റിയില്‍ താമസം ആരംഭിച്ചത്. വീണ ഒരു സ്വകാര്യ സ്ഥാപനത്തിലെ സെയില്‍സ് വിഭാഗത്തിൽ ജീവനക്കാരിയാണ്. ഇരട്ടകളായ രണ്ട് പെണ്മക്കളാണ് ദമ്പതിമാര്‍ക്കുള്ളത്. മരിച്ച യാഷിക എം.ബി.എ. വിദ്യാര്‍ഥിനിയായിരുന്നു. മറ്റൊരു മകള്‍ നിയമവിദ്യാര്‍ഥിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക