അമേരിക്ക, കാനഡ പോലുള്ള ചില രാജ്യങ്ങൾ കുട്ടികൾക്ക് വാക്സീൻ വിതരണം
ആരംഭിച്ചെങ്കിലും അതും 12 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമാണ്. കോവിഡ് ഇതര വാക്സീനുകൾ ഒന്നും എടുക്കാത്ത 12 ന് താഴെയുള്ള കുട്ടികളിലും ആറു മാസം തികയാത്ത ശിശുക്കളിലും കോവിഡ് ബാധിച്ചാൽ
സങ്കീർണതകൾ ഉണ്ടാകാമെന്ന് ഡോക്ടർമാർ പറയുന്നു. ഇനി പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നിങ്ങളുടെ കുഞ്ഞിന് ഒരു ശിശുരോഗ വിദഗ്ധന്റെ സഹായം അടിയന്തരമായി ലഭ്യമാക്കണം
1. കുഞ്ഞുങ്ങളുടെ ചർമത്തിൽ തിണർപ്പ്, കണ്ണുകളിലും ചുണ്ടിലും ചുവപ്പ്, അസ്വാഭാവികമായ നീര് വയ്ക്കൽ, വേഗത്തിലുള്ള ഹൃദയമിടിപ്പ്, മലത്തിന് കട്ടിയില്ലായ്മ പോലുള്ള ലക്ഷണങ്ങളെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇവ കോവിഡ് മൂലം കുട്ടികളിൽ ഉണ്ടാകുന്ന മൾട്ടി ഇൻഫ്ളമേറ്ററി സിസ്റ്റം
കണ്ടീഷന്റെ ലക്ഷണങ്ങളാകാം. ഈ ലക്ഷണങ്ങൾ നിസ്സാരമായി കാണാതെ ശിശു രോഗ വിദഗ്ധനെ സമീപിക്കേണ്ടതാണ്.
2. സഹ രോഗാവസ്ഥകൾ ഉള്ളവർക്ക് കൊറോണ വൈറസ് പിടിപെടാനുള്ള അപകടസാധ്യത അധികമായതിനാൽ,അത്തരം കുട്ടികളുടെ മാതാപിതാക്കളും ജാഗ്രത പുലർത്തേണ്ടതാണ്. സഹ രോഗാവസ്ഥകളും നിസ്സാരമായി
തള്ളരുത്. എല്ലാ സഹ രോഗാവസ്ഥകളും മാരകമായേക്കില്ലെങ്കിലും പലതും ശരീരത്തിന്റെ പ്രതിരോധശേഷിയെ ബാധിക്കും. ഇത് അവരിൽ കോവിഡ് സങ്കീർണമാകാൻ ഇടയാക്കും.
3. ശ്വാസഗതി വേഗത്തിലാകുന്നതിന്റെയും ശ്വാസകോശ പ്രശ്നങ്ങളുടെയും ലക്ഷണങ്ങൾ മാതാപിതാക്കൾഅറിഞ്ഞിരിക്കണം. ദൈനംദിന കാര്യങ്ങൾ ചെയ്യാനുള്ള ബുദ്ധിമുട്ട്, ത്വരിത ഗതിയിലുള്ള നെഞ്ചിന്റെ
ചലനം, കിടക്കുമ്പോൾ ചുമ, ഉറക്കക്കുറവ്, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയെല്ലാംശ്വാസകോശ പ്രശ്നത്തിന്റെ ലക്ഷണങ്ങളാണ്. ഇവയിൽ ഏതെങ്കിലും കുട്ടി കാണിച്ചാൽ ഉടൻ അടുത്തുള്ള
ആശുപത്രിയിൽ എത്തി ഓക്സിജൻ സാച്ചുറേഷൻ തോത് പരിശോധിക്കേണ്ടതാണ്.
4. കുഞ്ഞിന്റെ ചർമത്തിന് നീലനിറം, അതിസാരം, വയറുവേദന, ഛർദ്ദി, കുട്ടി അസ്വസ്ഥതകൾപ്രകടിപ്പിക്കൽ തുടങ്ങിയവയെല്ലാം ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്. ഇവ കണ്ടാൽ കുഞ്ഞിന് ആവശ്യത്തിന്
ചൂടു നൽകിക്കൊണ്ട് ഉടനെ ആശുപത്രിയിലെത്തിക്കണം. അസ്വാഭാവിക ശരീരചലനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കുഞ്ഞിനെ ഇടതു വശം ചെരിച്ചു കിടത്തുക. കുഞ്ഞിന്റെ താപനില തുടർച്ചയായി പരിശോധിക്കേണ്ടതാണ്.
5. കടുത്ത പനി, ചുമ, ക്ഷീണം, അമിത വിയർപ്പ് തുടങ്ങിയ ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ടതാണ്. രണ്ടു ദിവസത്തിലധികമായി കുറയാത്ത പനിയും ഉടനെ ചികിത്സ വേണമെന്നതിനുള്ള മുന്നറിയിപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക