അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് മറുപടിയുമായി ഫേസ്ബുക്ക്.അമേരിക്ക കോവിഡ് വാക്സിനേഷന് പൂർത്തിയാക്കിയിട്ടില്ലെങ്കിൽ അതിന് തങ്ങള്‍ ഉത്തരവാദികളല്ലെന്ന് ഫേസ്ബുക്ക് പറഞ്ഞു.അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പരാമര്‍ശത്തിന് മറുപടിയായിട്ടാണ് ഫേസ്ബുക്ക് ഇക്കാര്യം പറഞ്ഞത്.
കോവിഡ് വാക്സിനുകളെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ ജനങ്ങളെ വാക്സിനേഷനില്‍ നിന്ന് പിന്തിരിപ്പിക്കുന്നു എന്നു ജോ ബൈഡൻ ആരോപിച്ചിരുന്നു.ഫേസ്ബുക്കിന്റെ പ്ലാറ്റ്ഫോമുകളിലെ ദോഷകരമായ ഉള്ളടക്കം ഉണ്ടെന്നും അത് ഒഴിവാക്കാന്‍ ഫേസ്ബുക്ക് മുന്‍കൈ എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഈ പരാമർശത്തിൽ വസ്തുതകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ഫെയ്സ്ബുക്കിന്റെ മറുപടി.’അമേരിക്കയിൽ ഉള്ള ഫേസ്ബുക്ക് ഉപഭോക്താക്കളായ 85 ശതമാനം പേരും കോവിഡ് വാക്സിനേഷന് എടുത്തവരോ എടുക്കാന്‍ താത്പര്യപ്പെടുന്നവരോ ആണ്. ജൂലൈ നാലിനകം അമേരിക്കയിലെ 70 ശതമാനം പേര് വാക്സിനേഷന് പൂര്‍ത്തിയാക്കും എന്നതായിരുന്നു അമേരിക്കൻ പ്രേസിടെന്റിന്റെ ലക്ഷ്യം. ഇത് നടപ്പിലാക്കാന്‍ സാധിക്കാത്തതിന് ഫേസ്ബുക്ക് ഉത്തരവാദികളല്ലെന്ന് കമ്ബനി വൈസ്പ്രസിഡന്റ് ഗൈ റോസന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക