ദിലീപ് സ്കൂൾ വിദ്യാർഥിയുടെ വേഷത്തിലെത്തി കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്ത സിനിമയാണ് മീനത്തിൽ താലിക്കെട്ട്. ഓമനക്കുട്ടൻ എന്ന ദിലീപ് കഥാപാത്രത്തിനൊപ്പം സഹോദരി അമ്മിണിയുടെ വേഷത്തിലെത്തിയ താരവും ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് ബാലതരമായി അഭിനയിച്ചിരുന്ന അമ്പിളിയായിരുന്നു സിനിമയിലെ ദിലീപിന്റെ സഹോദരിയായത്.ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെ കുറിച്ചും ദിലീപിനൊപ്പമുള്ള നിമിഷങ്ങളെ കുറിച്ചും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ അമ്പിളി മനസ് തുറക്കുകയാണ്.
മീനത്തിൽ താലിക്കെട്ടിൽ ദിലീപേട്ടന്റെ കഥാപാത്രത്തിനെയും ഭാര്യയെയും വീട്ടിൽ നിന്ന് പുറത്താക്കിയതിന് ശേഷം കാണാൻ പോവുന്നൊരു രംഗമുണ്ട്. അന്നേരം താൻ ശരിക്കും കരഞ്ഞതാണ്. തിലകൻ ചേട്ടൻ പറഞ്ഞത് ഞാനവിടെ കാണിക്കുകയായിരുന്നു. പിന്നെ എന്റെ ചേട്ടനുമായി എങ്ങനെയാണ് അങ്ങനെ തന്നെ എന്നെയും കണ്ടാൽ മതി എന്ന് പറഞ്ഞ് ദിലീപേട്ടനാണ് ഓരോ സീനിലും പിന്തുണ തന്നത്.
ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് നായികയാക്കാൻ അവർ താൽപര്യപ്പെട്ടിരുന്നു. വലുതയാൽ എന്റെ നായികയായി വരണമെന്ന് ദിലീപേട്ടൻ പറയുമായിരുന്നു. അന്നെനിക്ക് പതിമൂന്ന് വയസേ ഉള്ളു. നായിക ആവുന്നതിനെ കുറിച്ചൊന്നും വലിയ ധാരണ ഇല്ല. താനന്ന് മാറ്റി വെച്ച റോളാണ് പിന്നീട് കാവ്യ മാധവൻ ചെയ്യുന്നത്.ഞാൻ പത്താം ക്ലാസിൽ പഠിക്കുകയാണ് അന്നേരം. ഒരു വർഷത്തെ ബ്രേക്ക് എടുത്ത് ബാലതാരം എന്ന ഇമേജ് മാറ്റാനായിരുന്നു ശ്രമിച്ചത്. അന്ന് എനിക്ക് മുടിയില്ല. ചക്കപ്പോത്തിനെ പോലെ തടിയും ഉണ്ടായിരുന്നു.
ഇങ്ങനെയായാൽ ശരിയാവില്ലെന്ന് അവർ പറഞ്ഞു. ജിമ്മിൽ പോവാൻ പറഞ്ഞത് കൊണ്ട് സ്കൂൾ കഴിഞ്ഞ് വന്ന് ജിമ്മിലൊക്കെ പോയി രാത്രി ഒൻപത് മണിക്കാണ് വീട്ടിലെത്തുന്നത്. ആ സമയത്തായിരുന്നു അച്ഛന്റെ വേർപാട് ഉണ്ടായത്.പിന്നെ എന്നെ ഷൂട്ടിങ്ങിന് കൊണ്ട് പോവാൻ ആരുമില്ലാതെയായി. അമ്മ ടീച്ചറും സഹോദരൻ പഠിക്കുകയാണ്. ഈ ജനറേഷനിലെ പിള്ളേർക്ക് കിട്ടുന്നത് പോലെയുള്ള പിന്തുണ അന്നില്ലായിരുന്നു. ഞാൻ ചെറിയ കുട്ടി ആയത് കൊണ്ട് ഒറ്റയ്ക്ക് പോകാനും സാധിക്കില്ല. അങ്ങനെ അത് നിന്ന് പോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക