പാലക്കാട്: പലിശയ്ക്ക് പണം നൽകിയവരുടെ ഭീഷണിയെ തുടർന്ന് പാലക്കാട് കർഷകൻ ആത്മഹത്യ ചെയ്തു. പറലോടി സ്വദേശി വേലുക്കുട്ടിയാണ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്.
വാങ്ങിയ മൂന്ന് ലക്ഷത്തിന് പകരം പത്ത് ലക്ഷത്തിലധികം നൽകിയിട്ടും കൊവിഡ് കാലത്ത് കിടപ്പാടം ഉൾപ്പടെ എഴുതി വാങ്ങാൻ ബ്ലേഡ് മാഫിയ ശ്രമിച്ചെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. പണം മടക്കിനൽകാൻ അനുവദിച്ചിരുന്ന അവസാനദിവസമാണ് വേലുക്കുട്ടി ആത്മഹത്യ ചെയ്തത്.
2016ലാണ് മൂന്ന് ലക്ഷം രൂപ ബ്ലേഡുകാരിൽ നിന്നു വാങ്ങിയത്. പലപ്പോഴായി പത്ത് ലക്ഷത്തിലധികം തിരികെ നൽകി. ഇതിനിടയിൽ മാഫിയ സംഘം വീട്ടിലെത്തി ബന്ധുക്കളെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തുന്നത് പതിവായി.
നിർബന്ധിച്ച് പ്രോമിസറി നോട്ടും ചെക്കും ഒപ്പിട്ട് വാങ്ങി. വേലുക്കുട്ടിക്ക് സ്വന്തമായുണ്ടായിരുന്ന മുപ്പത്തി ഏഴ് സെൻറ് സ്ഥലം കൈക്കലാ ക്കാനായിരുന്നു ബ്ലേഡുകാരുടെ നീക്കം.
ഇരുപത് ലക്ഷം നൽകിയില്ലെങ്കിൽ സ്ഥലം എഴുതി നൽകണമെന്നായിരുന്നു മുന്നറിയിപ്പ്. പണം നൽകാമെന്നറിയിച്ചിരുന്ന ദിവസമാണ് വേലുക്കുട്ടി ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക