പ്രതിപക്ഷം എതിർത്താലും ഭക്ഷ്യക്കിറ്റിനു പുറമേ ഓണക്കിറ്റും സർക്കാർ നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. കാർഷിക ആവശ്യത്തിനും വാണിജ്യാവശ്യത്തിനുള്ള പ്രത്യേക വായ്പ നൽകാനും തീരുമാനമായിട്ടുണ്ട്.
സംസ്ഥാനത്തെ ചില പ്രൈവറ്റ് ബാങ്കുകൾ ഇടപാടുകാരുടെ വീടുകളിൽ ചെന്ന് ഭീക്ഷണിപ്പെടുത്തുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത്തരം കാര്യങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ആ ബാങ്കുകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.ഭരണ — പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി ഈ സാഹചര്യത്തെ നേരിടണം.
ലോകത്ത് ഏറ്റവും മോശം സംസ്ഥാനം കേരളമാണെന്ന് സ്ഥാപിക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണ്. കോൺഗ്രസ് ഭരിക്കുന്ന ആന്ധ്ര, പഞ്ചാബ് സംസ്ഥാനങ്ങളിൽ ശമ്പളം നൽകാൻ പോലും പണം ഇല്ലാത്ത അവസ്ഥയാണ്.
കോവിഡിനെ തുടർന്ന് കേരളത്തിന്റെ സാമ്പത്തിക രംഗം സ്തംഭനാവസ്ഥയിലാണ്. എല്ലാ മേഖലയിലുമുള്ള പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക