മംഗളയെന്ന കടുവക്കുട്ടിയെ തളളക്കടുവയോടൊപ്പം വീണ്ടും കൂട്ടി ചേര്‍ക്കാനുള്ള ശ്രമം വിഫലമായി. ദേശീയ കടുവ സംരക്ഷണ അതോരിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിലെ നടപടികള്‍ .
പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിലെ മംഗളാദേവി ക്ഷേത്ര പരിസരത്ത് കഴിഞ്ഞ വർഷം നവംബർ 22നായിരുന്നു രണ്ട് മാസം പ്രായമുള്ള കടുവക്കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കടുവക്കുട്ടിയുടെ ആരോഗ്യ സ്ഥിതി മോശപ്പെട്ട അവസ്ഥയിലായിരുന്നതിനാല്‍ പ്രത്യേക സജ്ജീകരണമൊരുക്കി ഇതുവരെ കടുവാസങ്കേതത്തിൽ സംരക്ഷിച്ചു വരികയായിരുന്നു. കണ്ടെത്തുന്ന സമയത്ത് ഏകദേശം 2. 8 കിലോഗാം ഭാരമുണ്ടായിരുന്ന പെണ് കടുവക്കുട്ടിയ്ക്ക് നടക്കുവാനും ബുദ്ധിമുട്ടിയിരുന്നു. കൂടാതെ കാഴ്ചയ്ക്കും നേരിയ മങ്ങലുളളതിനാൽ വിദഗ്ദ്ധ വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കടുവക്കുട്ടി ആരോഗ്യം വീണ്ടെടുക്കുന്നതുവരെ കൃത്യമായ ചികിത്സ നല്കി വരികയായിരുന്നു.
ദേശിയ കടുവാ സംരക്ഷണ അതോരിറ്റിയുടെ (എൻറ്റിസിഎ)യുടെ ഗൈഡ് ലൈന്‍ അനുസരിച്ച് സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ സ്വയം ഇരപിടിച്ച് ജീവിക്കാനുളള പ്രാപ്തി ഉണ്ടാക്കിക്കൊടുക്കുന്നതിനായി ലോക കടുവദിനമായ ജൂലൈ 29ന് തേക്കടി റെയിഞ്ചിലെ ഒന്നാം ഗേറ്റിന് സമീപമുളള റീവൈല്ഡിംഗിനായി തയ്യാറാക്കിയിട്ടുളള പാലിയേറ്റീവ് കെയർ യൂണിറ്റിലേയ്ക്ക് കടുവക്കുട്ടിയെ മാറ്റി. നിലവില്‍ 40 കിലോഗ്രാം ഭാരമുളള ഈ കടുവക്കുട്ടി പാലും ഏകദേശം 1. 5 കിലോ മാംസവും ഭക്ഷണമായി കഴിക്കുന്നുണ്ട്. തനിയെ ഇര പിടിക്കാനുളള പരിശീലനം ഉടനെ തുടങ്ങുമെന്ന് അധികൃധർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക