കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കുവൈത്ത് ഏർപ്പെടുത്തിയിരുന്ന പ്രവേശനവിലക്ക് പിൻവലിച്ചു. വിദേശികൾക്ക് കുവൈത്ത് പ്രവേശനം നിഷേധിച്ചിരുന്നു. ഈ വിലക്കാണ് നീക്കിയത്. അതേസമയം, ഇന്ത്യയില്‍ നിന്നുള്ള പ്രവാസികളുടെ മടക്കം സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. ഈജിപ്ത് ലെബനന്, ജോര്‍ദാന്‍, മൊറോക്കോ, ബ്രിട്ടന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരാണ് ആദ്യദിനം കുവൈത്തിൽ വിമാനമിറങ്ങിയത്.
കൊല്ലം വിസ്മയ കേസ് വാദിക്കാൻ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ച് സർക്കാർ
ഇമ്മ്യൂണ്‍ ആപ്പില്‍ വാക്സിനേറ്റഡ് സ്റ്റാറ്റസ് ലഭിച്ച ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വഴി കുവൈത്തിലേക്ക് വരാനാകുമെന്നും മറ്റൊരു രാജ്യത്ത് ക്വാറന്റൈന് ഇരിക്കേനടത്തില്ലെന്നും ഡിജിസിഎ മേധാവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാത്രമല്ല, യാത്രാനിബന്ധനകളില്‍ വീഴ്ച വരുത്തിയ ഏതാനും യാത്രക്കാരെ തിരിച്ചയച്ചതായും ഇതിനോടകം വിമാനത്താവളത്തിൽ നിന്ന് വിവരങ്ങൾ ലഭ്യമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക