കൊല്ലത്ത് സ്ത്രീധന പീഡനത്തിന് ഇരയായി ജീവനൊടുക്കിയ വിസ്മയയുടെ കേസ് വാദിക്കുന്നതിനായി സർക്കാർ തന്നെ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു. കേസിലെ പ്രതി കിരണ്‍ കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ ലഭിക്കുമോ എന്ന പരിശോധനയിലാണ് ഇപ്പോൾ. കസ്റ്റഡിയിൽ ഇരിക്കവേ കിരൺ കുമാറിന് കോവിഡ് ബാധിച്ചിരുന്നു. അതിനാൽ തന്നെ കിരൺ കുമാറിനെ വിസ്മയയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കുവാൻ പൊലീസിന് സാധിച്ചിട്ടില്ല.
കൊല്ലത്തെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന് ജി മോഹന്‍രാജിനെയാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി ഇപ്പോൾ നിയമിച്ചിരിക്കുന്നത്. ഉത്തര കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറും അദ്ദേഹമാണ്. കിരണിനെ കസ്റ്റഡിയിൽ ലഭിക്കുവാനുള്ള നിയമോപദേശമാണ് ഇനി പൊലീസ് തേടുക. മാത്രമല്ല, വളരെ വേഗത്തിൽ തന്നെ കുറ്റപത്രം സമർപ്പിക്കുവാനുള്ള നീക്കത്തിലാണ് ഇപ്പോൾ പൊലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക