ശബരിമല മേൽശാന്തിയെ നിയമിക്കുന്നതിൽ ജാതി വിവേചനം പാടില്ലെന്ന് ബിഡിജെഎസ്. ഒരു പ്രത്യേക വിഭാഗത്തെ മാത്രം പരിഗണിക്കുന്നത് അയിത്തവും തീണ്ടലും ഇന്നും തുടരുന്നു എന്ന ഓര്‍മ്മപ്പെടുത്തലാണെന്ന് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വിശദീകരിച്ചു. ശബരിമല മേൽശാന്തി നിയമനം ഉടൻ തന്നെയുണ്ടാകുമെന്നാണ് സൂചന.
കാറ്റഗറി നിയന്ത്രണം കേരളത്തിൽ ഗുണം ചെയ്തില്ല, ആര്‍ടിപിസിആര്‍ പരിശോധന കൂട്ടണമെന്ന് കേന്ദ്രം
മേൽശാന്തി നിയമനത്തിന് മലയാളി ബ്രാഹ്മണരല്ലാത്ത ഹിന്ദു സമുദായത്തിലെ എല്ലാ ശാന്തിമാരെയും നിയമിക്കാൻ പരിഗണിക്കണമെന്ന് ബിഡിജെഎസ് ആവശ്യപ്പെട്ടു. ഇക്കാര്യത്തെ സംബന്ധിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ ബിഡിജെഎസ് സൂചനാ സമരം നടത്തി. മേൽശാന്തി നിയമനത്തിൽ ജാതി വിവേചനം പാടില്ലെന്നത് സംബന്ധിച്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബിഡിജെഎസും പങ്കുകൊള്ളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക