തിരൂർ: വീട്ടുകിണർ പൊടുന്നനെ ഇടിഞ്ഞ് താഴ്ന്നു എന്നാൽ വെള്ളം കോരിക്കൊണ്ടിരിക്കുകയായിരുന്ന വിദ്യാർഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. തൃക്കണ്ടിയൂർ പൊറ്റത്തപ്പടി പൊക്കാട്ട് പറമ്പിൽ രാധാകൃഷ്ണന്റെ വീട്ടുവളപ്പിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്.
ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. കിണറിന്റെ സമീപത്ത് സിമന്റ് തേക്കുന്നതിനിടെ ചെറിയ ശബ്ദത്തോടെ കിണർ ഇടിഞ്ഞ് താഴുകയായിരുന്നു. മൂന്ന് റിംഗ് താഴ്ചയിലാണ് കിണർ ഇടിഞ്ഞത്. പിതാവിന് വെള്ളം നൽകാൻ കിണറ്റിൽ നിന്നും വെള്ളം കോരുകയായിരുന്ന മകൾ അഖില മുറ്റത്തേക്ക് മാറിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
വീടിനോട് ചേർന്നാണ് കിണർ എന്നതിനാൽ കിണർ മണ്ണിട്ട് നികത്താനാണ് തീരുമാനം. വിവരമറിഞ്ഞ് നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. എസ് ഗിരീഷ് സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക