അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിൽ തിരികെ എത്തിയവർക്ക് 14 ദിവസത്തെ ക്വാറന്റീന് നിർബന്ധം. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിൽ നിന്ന് തിരികെ എത്തിയവർക്കാർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. 78 പേരടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസം മടങ്ങി എത്തിയത്. ഏതെങ്കിലും രാജ്യത്ത് നിന്ന് മടങ്ങി നാട്ടിലെത്തുന്നവർക്ക് കോവിഡ് പരിശോധന ഇന്ത്യ നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ, അഫ്ഗാനിസ്ഥാനിൽ അധികാരം താലിബാൻ പിടിച്ചെടുത്തതോടെ നിര്‍ബന്ധിത കോവിഡ് പരിശോധന ഇന്ത്യ ഒഴിവാക്കിയിരുന്നു.
പാല്, തൈര് വില്‍പ്പനയില്‍ ഓണക്കാലത്ത് സർവകാല റെക്കോർഡ് നേടി മിൽമ
പൗരന്മാരെ നാട്ടിലേക്ക് എത്തിക്കുന്ന ദൗത്യത്തിന്റെ ഭാഗമായാണ് കോവിഡ് പരിശോധന ഒഴിവാക്കിയത്. ഈ സാഹചര്യത്തിലാണ് ക്വാറന്റീന് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ക്വാറന്റീനില്‍ കഴിയുന്നവരുടെ ആരോഗ്യനില നിരീക്ഷിക്കുകയും ആശുപത്രിയിലേക്ക് മാറ്റേണ്ട രോഗികളെ മാറ്റുന്നതിനുമുള്ള സജ്ജീകരണങ്ങളും ഏർപ്പാടാക്കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് യാതൊരു വിവരവും പുറത്തു വരാത്തതിനാൽ കൂടിയാണ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക