കാസര്‍ഗോഡ്: കാസര്‍ഗോഡ് ബേഡടുക്കയിൽ കോവിഡ് വാക്സിന് സ്വീകരിച്ചതിനു പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ടു ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. കാസര്‍ഗോഡ് ബേഡടുക്ക പഞ്ചായത്തിലെ വാവടുക്കം സ്വദേശിനി രഞ്ജിത (21) ആണ് മരിച്ചത്. പ്ലേറ്റ്ലെറ്റ് കൗണ്ട് താഴ്ന്ന് തലച്ചോറില്‍ അമിത രക്തസാസ്രാവമുണ്ടായതാണ് മരണകാരണം.
രഞ്ജിത ഓഗസ്റ്റ് മൂന്നിനാണ് കോവിഷീല്‍ഡിന്റെ ആദ്യ ഡോസ് ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍നിന്നു സ്വീകരിച്ചത്. തുടര്‍ന്ന് കടുത്ത പനിയും ഛര്‍ദിയുമായി കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില വഷളായതിനെത്തുടര്‍ന്ന് കണ്ണൂര്‍ ആസ്റ്റർ മിംസിലേക്ക് മാറ്റി.
തുടർന്ന് നടത്തിയ സ്കാനിങ്ങില്‍ തലച്ചോറില്‍ രക്തസ്രാവം കണ്ടെത്തി. പ്ലേറ്റ്ലെറ്റ് കൗണ്ട് അപകടകരമാം വിധം താഴ്ന്നിരുന്നു. ഇതാണ് രക്തസാസ്രാവത്തിനു വഴിവച്ചത്. ഉടന്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാക്സിന് സ്വീകരിച്ചശേഷം രക്തം കട്ടപിടിക്കുകയോ രക്തസ്രാവം ഉണ്ടാകുകയോ ചെയ്താല്‍ പ്ലേറ്റ്ലെറ്റ് ഫാക്ടര്‍-4 (പി.എഫ്-4) പരിശോധന നടത്തണമെന്നാണ് കേന്ദ്രനിര്‍ദേശം. ഇതനുസരിച്ചുള്ള പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
മറ്റ് അസുഖങ്ങളൊന്നും രഞ്ജിതയ്ക്കു ഉണ്ടായിരുന്നില്ലെന്നും വാക്സിന് സ്വീകരിച്ചതാണ് മരണകാരണമെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാൽ വാക്സിന് അല്ല രക്തസ്രാവത്തിനു കാരണമെന്ന് ഡോക്ടര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക