കേന്ദ്ര സർക്കാരിന്റെ ധനസമാഹരണ പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യത്തിന്റെ പൊതുസ്വത്ത് കുത്തകകള്‍ക്ക് കൈമാറി ആറുലക്ഷം കോടി രൂപ സമാഹരിക്കുകയാണ് പദ്ധതിയിലൂടെ മോദി സർക്കാർ. വിൽക്കാൻ ശ്രമിക്കുന്നത് രാജ്യത്തിന്റെ പൊതുസ്വത്താണെന്നും മോദിയുടെയോ ബിജെപിയുടെയോ സ്വത്തല്ലെന്നും മമത ബാനർജി പറഞ്ഞു. രാജ്യത്തിന്റെ സ്വത്തുവകകള്‍ അവരുടെ ഇഷ്ടങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കുമനുസരിച്ച് വില്ക്കാന് സാധിക്കില്ലെന്നും ജനവിരുദ്ധമായ തീരുമാനത്തെ രാജ്യം മുഴുവൻ ഒറ്റക്കെട്ടായി ചെറുക്കുമെന്നും മമത വ്യക്തമാക്കി.
ജിയോ സിനിമയിൽ വരുന്നു, ആദ്യ മലയാള ചിത്രം! ‘പിടികിട്ടാപ്പുള്ളി’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി.
രാജ്യത്തിന്റെ ആസ്തികൾ വിറ്റ് സ്വരൂപിക്കുന്ന പണം തിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഉപയോഗിക്കുവാനാണ് ബിജെപിയുടെ ശ്രമം. രാജ്യത്തിന്റെ സ്വത്തുവകകള്‍ വില്‍ക്കാനുള്ള ഗൂഢതന്ത്രമാണ് നടക്കുന്നത്. കേന്ദ്ര സർക്കാരിന്റെ തീരുമാനം ഞെട്ടിക്കുന്നതാണെന്നും അവർ വിമർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക